രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്
ന്യൂഡൽഹി: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 16-നാണ് വോട്ടെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പ്രമുഖ നേതാക്കളായ ശരദ് പവാർ, കനിമൊഴി, അഭിഷേക് മനു സിങ്‌വി എന്നിവരടക്കം കാലാവധി പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്.
വിജ്ഞാപനം പുറപ്പെടുവിക്കുന്നത്: ഫെബ്രുവരി 26
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 05
വോട്ടെടുപ്പ്: മാർച്ച് 16 (രാവിലെ 9 മുതൽ വൈകിട്ട് 4 വരെ)
ഫലപ്രഖ്യാപനം: മാർച്ച് 16 (രാത്രിയോടെ)
ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിവ് വരുന്നത് മഹാരാഷ്ട്രയിലാണ്. ഏഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാൾ എന്നി സംസ്ഥാനങ്ങളിൽ 5 സീറ്റുകളിലേക്ക് വീതവും, ഒഡിഷ 4 സീറ്റുകൾ, അസം 3 സീറ്റുകൾ, ഹരിയാന, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നി സംസ്ഥാനങ്ങളിൽ 2 സീറ്റുകളിലേക്കും ഹിമാചൽ പ്രദേശിൽ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ദേശീയ രാഷ്ട്രീയത്തിലെ അതികായൻ ശരദ് പവാറാണ് കാലാവധി പൂർത്തിയാക്കുന്നവരിൽ പ്രധാനി. ഇവർക്ക് പുറമെ കനിമൊഴി, പ്രിയങ്ക ചതുർവേദി, അഭിഷേക് മനു സിങ്‌വി, രാംദാസ് അത്തവാലെ, തിരുച്ചി സിവ, തമ്പിദുരൈ, ജികെ വാസൻ, റിതബ്രത ബാനർജി, സാകേത് ഗോഖലെ, ഉപേന്ദ്ര കുശ്വാഹ, ഹരിവൻഷ് നാരായൺ സിങ് തുടങ്ങിയവരും ഇക്കുറി വിരമിക്കുന്നവരുടെ പട്ടികയിലുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പത്ത് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തിൽ ഏറെ നിർണ്ണായകമാകും.
The Election Commission of India has officially announced the schedule for biennial elections to fill 37 Rajya Sabha seats across 10 states. The voting is scheduled for March 16, 2026, as the terms of several veteran leaders are set to expire in April.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."