സർക്കാരിന് ഇരട്ട പ്രഹരം; മെഡിക്കൽ കോളേജ് അധ്യാപകർക്കൊപ്പം പിജി ഡോക്ടർമാരും സമരത്തിന്; നാളെ ഒപി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം നാളെ മുതൽ കൂടുതൽ പ്രതിസന്ധിയിലേക്ക്. മെഡിക്കൽ കോളേജ് അധ്യാപകർക്ക് പിന്നാലെ പി.ജി. ഡോക്ടർമാരും നാളെ പണിമുടക്കും. ഒ.പി വിഭാഗം ബഹിഷ്‌കരിച്ചാണ് പി.ജി. ഡോക്ടർമാർ സമരത്തിനിറങ്ങുന്നത്.
മെഡിക്കൽ കോളേജ് അധ്യാപകരുടെ സമരം കാരണം തങ്ങളുടെ പഠനം തടസ്സപ്പെടുന്നുവെന്നും, സർക്കാർ സ്റ്റൈപ്പന്റ് വർദ്ധനവ് ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും ആരോപിച്ചാണ് പി.ജി. ഡോക്ടർമാർ പ്രതിഷേധത്തിനൊരുങ്ങുന്നത്.
നിലവിൽ അധ്യാപകർ സമരത്തിലായതിനാൽ പി.ജി. ഡോക്ടർമാരെ ഉപയോഗിച്ചാണ് മെഡിക്കൽ കോളേജുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇവർ കൂടി സമരത്തിനിറങ്ങുന്നതോടെ രോഗികൾ പ്രതിസന്ധിയിലാകും.
അതേസമയം, സർക്കാർ നിലപാട് അനുകൂലമല്ലെങ്കിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കൂടി നിർത്തിവെക്കാൻ കെജിഎംസിടിഎ (KGMCTA) തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, കാഷ്വലിറ്റി, ഐസിയു, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം തുടങ്ങിയ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും.
The functioning of medical colleges in Kerala is set to face further disruption as PG doctors join the strike tomorrow, boycotting outpatient (OP) services. This follows the ongoing protests by medical college teachers, exacerbating the healthcare crisis in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."