മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
പട്ന: മദ്യം വാങ്ങാൻ 100 രൂപ നൽകാത്തതിനെത്തുടർന്ന് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ നടന്ന സംഭവത്തിൽ 50 വയസ്സുകാരിയായ സുമിത്രാ ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, സുമിത്രാദേവിയുടെ മകൻ രാംഭരോസെ റാവത്തിനെ (28) പൊലിസ് അറസ്റ്റ് ചെയ്തു.
മദ്യം വാങ്ങാൻ പണം ചോദിച്ചപ്പോൾ സുമിത്രാ ദേവി നൽകിയില്ല. ഇതിൽ പ്രകോപിതനായ പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു ഇരുമ്പ് വടിയും മൂർച്ചയുള്ള ആയുധവും പൊലിസ് കണ്ടെടുത്തു.
ദിവസക്കൂലി തൊഴിലാളിയായ രാംഭരോസെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും, മദ്യം വാങ്ങാനുള്ള പണത്തിനായി ഇയാൾ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും പൊലിസ് പറയുന്നു.
ബീഹാറിൽ മദ്യനിരോധനം നിലവിലുണ്ടെങ്കിലും 'സ്മാക്' പോലുള്ള മാരക മയക്കുമരുന്നുകളുടെ ഉപയോഗം വർധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തെ ലഹരി ഉപയോഗം വർധിക്കുന്നതിനെക്കുറിച്ച് നിയമസഭയിലും വലിയ ചർച്ചകൾ നടന്നു.
2016-ൽ വ്യാജമദ്യം കഴിച്ച് 16 പേർ മരിച്ചതിനെത്തുടർന്നാണ് ബീഹാറിൽ മദ്യനിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ മറ്റ് ലഹരിവസ്തുക്കൾ യുവാക്കൾക്കിടയിൽ പടരുന്നത് ആശങ്കയായി മാറിയിരിക്കുകയാണ്.
A 28-year-old man, Rambharose Rawat, has been arrested for allegedly killing his 50-year-old mother, Sumitra Devi, in Bihar's Gopalganj district over Rs 100 she refused to give him for liquor. He slit her throat with a sharp object after she denied giving him money.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."