നിയന്ത്രണങ്ങൾ ലംഘിക്കരുത്; ദേശീയദിനത്തിൽ സുരക്ഷ ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് പൊതുജനം സംയമനം പാലിക്കണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. ഫെബ്രുവരി 25 നാണ് കുവൈത്ത് ദേശീയ ദിനം ആഘോഷിക്കുന്നത്.
ആഘോഷങ്ങൾ രാജ്യത്തിന്റെ ദേശസ്നേഹവും സാമൂഹിക ബോധവുമെല്ലാം ഉണർത്തുന്ന രീതിയിലായിരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ പൊതു സ്ഥലങ്ങളുടെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതും സുരക്ഷ ഉറപ്പാക്കുന്നതും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് നഗരസഭ പ്രസ്താവനയിൽ വ്യക്തമാക്കി. തെരുവുകൾ, പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാലിന്യം തള്ളുന്നത് നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതോടൊപ്പം സുരക്ഷാ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കൂടാതെ ബലൂണുകളും വാട്ടർ ഗണ്ണുകളും ഉപയോഗിക്കുന്ന പ്രവണതകൾ അപകടസാധ്യതയും വസ്തുവകകൾക്ക് നാശവും ഉണ്ടാക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വത്തോടെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും രാജ്യത്തിന്റെ നല്ല പ്രതിഛായ ഉയർത്തിപ്പിടിക്കുകയുമാണ് വേണ്ടതെന്ന് അധികൃതർ ഓർമിപ്പിച്ചു.
Kuwait Municipality has called on residents to celebrate the February 25 National Day responsibly, urging them to maintain cleanliness and avoid the use of balloons and water guns. The authority warned that such practices could cause disorder, property damage, and safety risks, and emphasized that celebrations should reflect patriotism and social responsibility.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."