സഊദിയിൽ തൊഴിൽ നിയമലംഘന നിയമങ്ങളുടെ പിഴകളിൽ വൻ പരിഷ്ക്കരണം; പിഴകളിലെ മാറ്റങ്ങൾ ഇങ്ങനെ
റിയാദ്: സഊദി അറേബ്യയിൽ തൊഴിൽ നിയമലംഘന നിയമങ്ങളുടെ പിഴകളിൽ പരിഷ്ക്കരണവുമായി മാനവശേഷി സാമൂഹിക വികസന വകുപ്പ്. മന്ത്രി എൻജിനീയർ അഹമ്മദ് അൽ-രാജ്‌ഹിയാണ് ഭേദഗതിയ്ക്ക് ഉത്തരവിട്ടത്. തൊഴിൽ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് ഈ പരിഷ്ക്കരണം. നേരത്തെ പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെയും തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികളുടെയും തുടർച്ചയായാണ് ഈ നടപടി.
ഇതുപ്രകാരം തൊഴിൽ മേഖലയിലെ വിവിധ ലംഘനങ്ങളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഖനനം, സമുദ്ര തൊഴിൽ കരാറുകൾ, റിക്രൂട്ട്‌മെന്റ് കമ്പനികൾ, ഗാർഹിക തൊഴിലാളികൾ, കാർഷിക മേഖലയിലെ തൊഴിലാളികൾ തുടങ്ങി ഓരോ മേഖലയ്ക്കും പ്രത്യേകമായുള്ള ലംഘനങ്ങളും പിഴകളും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ സഊദി പൗരന്മാരെ നിയമിക്കുകയോ, റിക്രൂട്ട്‌മെന്റ് നടത്തുകയോ ചെയ്യുന്നതിനെതിരെയുള്ള പിഴകൾ കർശനമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Saudi Minister of Human Resources Ahmed Al-Rajhi has issued a ministerial order amending labor law violations and penalties. The new reclassification aims to protect worker rights and enhance market stability across various sectors, including recruitment, mining, and domestic work.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."