നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി
കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം എം.എൽ.എയും നടനുമായ എം.മുകേഷിന് ഇക്കുറി അവസരം നൽകേണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച നിർണ്ണായക ധാരണയായത്. കൊല്ലത്ത് മുകേഷിന് പകരം പാർട്ടി ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെ മത്സരിപ്പിക്കാനാണ് നീക്കം.
ഇരവിപുരത്ത് രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകി എം. നൗഷാദിന് ഒരവസരം കൂടി നൽകും. കൊട്ടാരക്കരയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്നെ ജനവിധി തേടും. ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള സിറ്റിംഗ് സീറ്റിൽ തുടരും. കുണ്ടറയിൽ എസ്.എൽ സജികുമാറിനെ മത്സരിപ്പിക്കാനും യോഗത്തിൽ ധാരണയായി.
രണ്ട് ടേം പൂർത്തിയാക്കിയവർക്ക് വീണ്ടും അവസരം നൽകേണ്ടെന്ന കർശന നിലപാടിൽ ഇരവിപുരം എം.എൽ.എ എം. നൗഷാദിന് വേണ്ടി പാർട്ടി ഇളവ് നൽകി. മണ്ഡലത്തിലെ വിജയസാധ്യത പരിഗണിച്ചാണ് ഈ തീരുമാനം. അതേസമയം, കുന്നത്തൂർ സീറ്റ് ആർ.എസ്.പി (ലെനിനിസ്റ്റ്) വിഭാഗത്തിൽ നിന്ന് സി.പി.എം ഏറ്റെടുക്കുമെന്ന ചർച്ചകൾ ഇത്തവണ ഉണ്ടായില്ല.
സിറ്റിംഗ് എം.എൽ.എ കോവൂർ കുഞ്ഞുമോനെ നിലവിൽ പിണക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ യോഗത്തിൽ സ്വീകരിച്ചത്. ലൈംഗികാരോപണങ്ങളും മറ്റ് വിവാദങ്ങളും മുകേഷിന് തിരിച്ചടിയായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ ഈ പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും.
The CPI(M) District Secretariat has decided not to field sitting MLA and actor M. Mukesh in the upcoming Kerala Assembly elections. The decision was reached in a meeting attended by State Secretary M.V. Govindan, where it was proposed that District Acting Secretary S. Jayamohan contest the Kollam seat instead.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."