ആക്രമണകാരികൾക്ക് അവർ അർഹിക്കുന്ന തിരിച്ചടി നൽകും; ട്രംപിനും നെതന്യാഹുവിനുമെതിരെ രൂക്ഷവിമർശനവുമായി ഇറാൻ
തെഹ്റാൻ: ഇസ്റാഈലിനും അമേരിക്കയ്ക്കുമെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഇറാന്റെ സായുധ സേന സജ്ജമാണെന്നും രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് നീങ്ങുന്ന ആക്രമണകാരികൾക്ക് അവർ അർഹിക്കുന്ന പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡൊണാൾഡ് ട്രംപിനെയും ബെഞ്ചമിൻ നെതന്യാഹുവിനെയും ലക്ഷ്യം വെച്ചായിരുന്നു അരഗ്ചിയുടെ പ്രധാന വിമർശനങ്ങൾ. ട്രംപും നെതന്യാഹുവും ചേർന്ന് ഇറാനെതിരെ നടത്തുന്നത് തികച്ചും പ്രകോപനപരവും നിയമവിരുദ്ധവുമായ യുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ നിലപാടിന് ആക്കം കൂട്ടാൻ 2012-ൽ ഡൊണാൾഡ് ട്രംപ് പങ്കുവെച്ച ഒരു പഴയ ട്വീറ്റിന്റെ സ്ക്രീൻഷോട്ടും അരഗ്ചി സന്ദേശത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒബാമയുടെ വോട്ടെടുപ്പ് കണക്കുകൾ ഇപ്പോൾ വളരെ മോശമാണ്. അദ്ദേഹം ലിബിയയിലോ ഇറാനിലോ ആക്രമണം നടത്താൻ സാധ്യതയുണ്ട്, ശ്രദ്ധിക്കുക. അദ്ദേഹം അത്രമേൽ നിരാശനാണ്," എന്നായിരുന്നു അന്ന് ട്രംപ് കുറിച്ചത്.
അന്ന് ഒബാമയെ വിമർശിക്കാൻ ട്രംപ് ഉപയോഗിച്ച അതേ യുക്തി ഇന്ന് ട്രംപിനും ബാധകമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഇതിലൂടെ സൂചിപ്പിക്കുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ ഇറാന്റെ പ്രതിരോധ സേന പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം ആവർത്തിച്ചു.
iranian foreign minister abbas araghchi has issued a defiant warning following joint military strikes by the united states and israel on iranian territory. araghchi condemned the attacks—ordered by president donald trump and prime minister benjamin netanyahu as unprovoked, illegal, and illegitimate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."