HOME
DETAILS

മാധ്യമ പ്രവർത്തകയുടെ വേഷത്തിൽ ഇറാനിലേക്ക് നുഴഞ്ഞ് കയറിയ ചാര സുന്ദരി: ആരാണ് കാതറിൻ പെറസ് ശഖ്ദം? In - Depth

  
കെ ഷബാസ് ഹാരിസ്  
March 03, 2026 | 2:27 PM

who is catherine perez-shakdam women who allegedly infiltrated Iran posing as a journalist

2025 ജൂലൈ 10. ഇറാനിന്റെ മുൻ പ്രസിഡന്റ് സ്ഥാനാർഥി മുസ്തഫ കവാകെബിയൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇറാൻ രാഷ്ട്രീയത്തിലെ പ്രമുഖർക്ക് നേരെ വലിയൊരു ആരോപണം അഴിച്ച് വിടുന്നു. ഇറാനിലെ 120 ഉയർന്ന ഉദ്യോഗസ്ഥർക്ക് ഫ്രാൻസിൽ നിന്ന് ഇറാനിലേക്ക് മാധ്യമ പ്രവർത്തകയുടെ വേഷത്തിൽ നുഴഞ്ഞ് കയറിയ ഇസ്രായേൽ ചാര വനിതയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു എന്നതായിരുന്നു മുസ്തഫയുടെ ആരോപണം. ഇറാൻ ആരോപണത്തെ നിഷേധിച്ചു എന്ന് മാത്രമല്ല മുസ്തഫയിക്ക് നേരെ അസത്യം പ്രചരിപ്പിച്ചു എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തു. എന്നാൽ, ഇതേ കാര്യം മുന്നേ ഇറാനിലെ സുരക്ഷ വിദഗ്ധൻ ഫുആദ് സതേഗിയും മറ്റൊരു രീതിയിൽ പങ്ക് വെക്കുന്നുണ്ട്. മുസ്തഫ പരാമർശിച്ച അതേ സ്ത്രീയെ മൊസാദ് ഏജന്റെ് എന്നാണ് ഫുആദ് വിശേഷിപ്പിച്ചത്. ആ സ്ത്രീയുടെ ഇടപെടലുകളിൽ നിന്നോ, പെരുമാറ്റത്തിൽ നിന്നോ അവർ മൊസാദ് ഏജന്റാണെന്ന് ഇറാനിന് കണ്ടെത്താൻ പറ്റാതെ പോയതിനെ ഫുആദ് നിഷിധമായി വിമർശിക്കുന്നുമുണ്ട്. 

ഇറാനിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിച്ച, ഖാംനഈയുടെ ഔദ്യോഗിക വെബ്‌സൈറ്റിലടക്കം ഇറാനിലെ വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങൾ രചിച്ച, ഇറാനിന്റെ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ അഭിമുഖം ചെയ്ത, ജൂത വേരുകളുളള ഫ്രഞ്ച് മുസ്ലിം വനിത. ഒടുവിൽ തന്റെ ദൗത്യം പൂർത്തിയായപ്പോൾ അപ്രത്യക്ഷമായി ജൂത മതത്തിലേക്ക് തിരിച്ച് ചെന്ന് ടൈംസ് ഓഫ് ഇസ്രായേലിനടക്കം ഇറാനിനെതിരെ ഇപ്പോഴും ലേഖനങ്ങൾ രചിച്ച് കൊണ്ടിരിക്കുന്ന സയണിസ്റ്റ്. പറഞ്ഞു വന്നത് കാതറിൻ പെറസ് ശഖ്ദം എന്ന മുൻ ഇറാനിയൻ മാധ്യമ പ്രവർത്തകയെ കുറിച്ചാണ്. കാതറിനെ ഇസ്രായേലും, പാശ്ചാത്യ മാധ്യമങ്ങളും വിവേശിപ്പിക്കുന്നത് ധീരയായ മാധ്യമ പ്രവർത്തക എന്നാണ്. എന്നാൽ അറേബ്യൻ ലോകത്തിന് കാതറിൻ ഒരു മൊസാദ് ഏജന്റാണ്. ഇതിലേതാണ് സത്യം? ആരാണ് കാതറിൻ പെറസ് ശഖ്ദം?

കുട്ടിക്കാലം, വിദ്യാഭ്യാസം, വിവാഹം:
1982 ഫ്രാൻസിലെ ഒരു ജൂത കുടുംബത്തിലാണ് കാതറിൻ ജനിക്കുന്നത്. കാതറിന്റെ പിതാവിന്റെ പിതാവ് ഹോളൊകോസ്റ്റ് അതിജീവിച്ച മനുഷ്യനാണ്. അമ്മയുടെ പിതാവ് നാസികൾക്കതിരെ യുദ്ധം നയിച്ച സൈന്യത്തിന്റെ സൈനികനും. സൈക്കോളജിയിൽ ബിരുദം കരസ്ഥമാക്കുന്ന കാതറിൻ യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടനിൽ വെച്ച് ഫിനാൻസിലും, കമ്മ്യൂണികേഷനിലും ബിരുദാനന്തര ബിരുദവും നേടുന്നുണ്ട്. 

പഠന കാലത്താണ് യമൻ മുസ്ലിം പൗരനുമായി കാതറിൻ പ്രണയത്തിലാകുന്നത്. അയാളെ വിവാഹം കഴിക്കുന്നതിനായി കാതറിൻ ഇസ്ലാം മതം സ്വീകരിച്ച് സുന്നി ഇസ്ലാമിന്റെ ഭാഗമാകുന്നു. പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. ആ വിവാഹ ബന്ധത്തിൽ രണ്ട് മക്കൾ. ഈ വിവാഹ ശേഷമാണ് ഇസ്ലാമിക ലോകത്തെ കുറിച്ചും, അറേബ്യൻ നാടുകളെ കുറിച്ചും കാതറിൻ മനസ്സിലാക്കി തുടങ്ങുന്നത്. ആ മനസ്സിലാക്കൽ പിന്നീട് ലേഖനങ്ങൾ രചിക്കുന്നവയിലേക്കെത്തുന്നു. അറേബ്യയിലെ ഒട്ടുമിക്ക എല്ലാ പ്രശസ്ത പത്രങ്ങളിലും കാതറിന്റെ ബൈലൈനിൽ സ്റ്റോറികൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അഞ്ചോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചിരുന്ന കാതറിൻ മാധ്യമ ലോകത്ത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. 

കാതറിന്റെ വായനയുടെയും, എഴുത്തിന്റെയും ലോകം പതിയെ ഷിയ ഇസ്ലാമിലേക്ക് നീങ്ങി. സുന്നി ഇസ്ലാമിന്റെ ഭാഗമായ ഭർത്താവുമായി കാതറിൻ അകന്നു. 2014ൽ ആ വിവാഹ ബന്ധം കാതറിൻ അവസാനിപ്പിച്ചു. 

ഇറാനിലേക്ക്: 
കാതറിന്റെ ഇറാൻ അനുകൂല ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്ന ഇറാനിലെ ഒരു പ്രമുഖ നേതാവാണ് കാതറിനെ അതിഥിയായി കൊണ്ട് ഇറാനിലേക്ക് ആദ്യമായി ക്ഷണിക്കുന്നത്. ഫ്രാൻസിലെ ജൂത കുടുംബത്തിൽ ജനിച്ച്, ഇസ്ലാം സ്വീകരിച്ച്, ഇറാനിന്റെ ശബ്ദമായി തീർന്ന കാതറിനെ പാശ്ചത്യർക്കെതിരെ ഒരു പ്രൊപഗണ്ടയായി ഉപയോഗിക്കാം എന്നതായിരുന്നു ഇറാനിന്റെ സ്ട്രാറ്റജി. അങ്ങനെ പലപ്പോഴായി കാതറിൻ ഇറാൻ സന്ദർശിച്ച് കൊണ്ടേയിരുന്നു. പതിയെ സുപ്രധാനപ്പെട്ട പല നേതാക്കളുമായി ഔദ്യോഗികവും, അനൗദ്യോഗികവുമായിട്ടുളള ബന്ധം കാതറിൻ ഉണ്ടാക്കിയെടുത്തു. സൈനിക തലവന്മാരുടെ വീട്ടിലെ നിത്യ സന്ദർശകയായ കാതറിൻ വീടുകളിലെ സ്ത്രീകളുമായിട്ടും വളരെ അടുപ്പമേറിയ ബന്ധം കാത്ത് സൂക്ഷിച്ച്, പല രഹസ്യങ്ങളും അവരിൽ നിന്ന് മനസ്സിലാക്കി വെച്ചു. 

ഇതിനിടയിൽ ഇറാനിലെ മശ്‌രിഗ് ന്യൂസ്, തസ്‌നിം ന്യൂസ്, മെഹർ ന്യൂസ് എന്നീ ന്യൂസ് ഏജൻസികൾക്ക് വേണ്ടി കാതറിൻ ലേഖനങ്ങളും എഴുതി നൽകുന്നുണ്ടായിരുന്നു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുളള അലി ഖാംനഈയുടെ വെബ്‌സൈറ്റിൽ പോലും കാതറിന്റെ ബൈലിനിൽ സ്‌റ്റോറികൾ പ്രത്യക്ഷപ്പെട്ടു. 2017ൽ റഷ്യയുടെ ഔദ്യോഗിക ടെലിവിഷൻ ചാനലായിട്ടുളള ആർ ടി ചാനലിന് വേണ്ടി കാതറിൻ ഇറാനിന്റെ മുൻ പ്രസിഡന്റ് ഇബ്രാഹിം റയ്‌സിയെ അഭിമുഖം പോലും ചെയ്യുകയുണ്ടായി. 

യഥാർത്ഥ സ്വത്വം വെളിപ്പെടുന്നു: 
ഇറാനിൽ നിന്ന് അപ്രത്യക്ഷയാകുന്ന കാതറിൻ 2021ലാണ് ടൈംസ് ഓഫ് ഇസ്രായേൽ പോലെയുളള ഇസ്രായേൽ മാധ്യമങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. ഇത്തവണ കാതറിന്റെ തലയിൽ ഹിജാബ് ഉണ്ടായിരുന്നില്ല. കാതറിൻ മുസ്ലിം പോലുമായിരുന്നില്ല. കാതറിൻ സംസാരിച്ചതത്രയും ഇറാനിനെതിരെയും. ജൂത മതത്തിലേക്ക് തിരിച്ച് പോയ കാതറിൻ ഇറാനിനെതിരെയും, ഇറാനിലെ നേതാക്കൾക്കെതിരെയുമാണ് പിന്നീട് ഇത് വരെയും സംസാരിച്ചത്. കാതറിൻ ലോകത്തിന്റെ എവിടെ നിന്ന് കൊണ്ടാണ് ഇസ്രായേൽ മാധ്യമങ്ങളുമായി സംഭാഷണത്തിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്നതെന്ന് ഇത് വരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കാതറിന്റെ യഥാർത്ഥ സ്വത്വം വെളിപ്പെട്ടതോട് കൂടി ഇറാൻ കാതറിനുമായി ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും നിഷേധിച്ചു. അച്ചടിച്ചു വന്ന എല്ലാ ലേഖനങ്ങളും നശിപ്പിക്കുകയും ചെയ്തു. 

ഇറാനിലെ ആണവ ശാസ്ത്രജ്ഞൻമാരെ വധിക്കാൻ ഇസ്രായേലിനെ സഹായിച്ചത് കാതറിൻ കൈമാറിയ വിവരങ്ങളോ?
കാതറിൻ നേരെ ഉയരുന്ന മൊസാദ് ഏജന്റ് എന്ന ആരോപണത്തെ കാതറിനും, മൊസാദും തളളി കളഞ്ഞെങ്കിലും ഇറാനിലെയും, അറേബ്യയിലെയും മാധ്യമങ്ങളും, രാഷ്ട്രീയ നിരീക്ഷകരും കാതറിൻ മൊസാദ് ഏജന്റാവാനുളള സാധ്യത തളളി കളയുന്നില്ല. 

ഇറാനിന്റെ ആണവ പദ്ധതിയുടെ പിതാവെന്നറിയപ്പെടുന്ന മൊഹ്‌സെൻ ഫകിർസാദെ ഉൾപ്പെടെ ഇറാനിലെ പ്രമുഖ ശാസ്ത്രജ്ഞരെ മൊസാദിന് വധിക്കാൻ സഹായമേകിയത് കാതറിൻ നൽകിയ രഹസ്യ വിവരങ്ങളാണെന്ന റിപ്പോർട്ടുകളുമുണ്ട്.

who is Catherine Perez-Shakdam, the women who allegedly infiltrated Iran posing as a journalist



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  8 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  8 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  8 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  8 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  8 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  8 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  8 days ago