പശ്ചിമേഷ്യന്‍ സംഘര്‍ഷം: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്; പെരുന്നാളിന് കൂടുതല്‍ പണം അയക്കാനാകുമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value
മുംബൈ/ദുബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നതിനെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ഇതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം (Indian Rupee Value) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയതോടെ ഡോളറിനെതിരെ 92.3050 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ പതിച്ചത്. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവാണിത് (0.9%).
സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍:
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. എണ്ണവില വര്‍ധിക്കുന്നതും രൂപ ദുര്‍ബലമാകുന്നതും രാജ്യത്തിന്റെ ഇറക്കുമതി ബില്ല് കുത്തനെ കൂട്ടും. ക്രൂഡ് ഓയിലിന് പുറമെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വളം, യന്ത്രസാമഗ്രികള്‍ എന്നിവയ്ക്കും വില കൂടും.
ഗതാഗത, ഉല്‍പ്പാദന മേഖലകളില്‍ ചെലവ് കൂടുന്നത് ചില്ലറ വില്‍പ്പന മേഖലയെ ബാധിക്കുകയും സാധനസാമഗ്രികള്‍ക്ക് വില കൂടാന്‍ കാരണമാവുകയും ചെയ്യും.
എണ്ണവിലയിലെ ഓരോ 10 ഡോളറിന്റെ വര്‍ധനവും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 0.35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രൂപയുടെ മൂല്യം 92 കടന്നതോടെ വിപണിയില്‍ സ്ഥിരത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇടപെട്ടു. ഡോളര്‍ വിറ്റഴിച്ചാണ് ആര്‍.ബി.ഐ രൂപയുടെ മൂല്യമിടിവ് തടയാന്‍ ശ്രമിച്ചത്. എണ്ണവില ഇനിയും ഉയര്‍ന്നാല്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്ന കാര്യത്തില്‍ ആര്‍.ബി.ഐക്ക് പുനര്‍ചിന്തനം നടത്തേണ്ടി വരും.
രൂപയുടെ മൂല്യം ഇടിയുന്നത് ഐടി സേവന മേഖലയ്ക്കും ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍ കയറ്റുമതിക്കാര്‍ക്കും ഗുണകരമാകും. വിദേശത്തുനിന്ന് ഡോളറില്‍ വരുമാനം ലഭിക്കുന്ന ഈ കമ്പനികള്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച ലാഭം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പശ്ചിമേഷ്യയിലെ സംഘര്‍ഷം നീണ്ടുനില്‍ക്കുകയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെടുകയും ചെയ്താല്‍ ഇന്ത്യന്‍ വിപണി ഇനിയും വന്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രൂപയുടെ മൂല്യം കുറഞ്ഞതിലൂടെ പ്രവാസികള്‍ക്ക് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ കഴിയുന്നുണ്ട്.
| വിദേശ നാണയം | ഒരു രൂപയുടെ മൂല്യം | ഒരു യൂണിറ്റിന് രൂപയിൽ |
| യുഎസ് ഡോളർ | 0.01086 | 92.01 |
| യൂറോ | 0.00935 | 106.88 |
| ബ്രിട്ടീഷ് പൗണ്ട് | 0.00813 | 122.91 |
| സഊദി റിയാൽ | 0.04075 | 24.53 |
| യുഎഇ ദിർഹം | 0.03991 | 25.05 |
| കുവൈറ്റി ദിനാർ | 0.00334 | 299.32 |
| ഒമാനി റിയാൽ | 0.00418 | 239.06 |
| ഖത്തറി റിയാൽ | 0.03956 | 25.27 |
| ബഹ്റൈനി ദിനാർ | 0.00408 | 244.70 |
| ഇസ്‌റാഈൽ ഷെക്കൽ | 0.03362 | 29.73 |
| സിംഗപ്പൂർ ഡോളർ | 0.01387 | 72.06 |
| ഓസ്‌ട്രേലിയൻ ഡോളർ | 0.01543 | 64.78 |
| കനേഡിയൻ ഡോളർ | 0.01486 | 67.29 |
| ജാപ്പനീസ് യെൻ | 1.71328 | 0.58 |
| മലേഷ്യൻ റിംഗിറ്റ് | 0.04288 | 23.31 |
| പാകിസ്താനി രൂപ | 3.03647 | 0.32 |
| ശ്രീലങ്കൻ രൂപ | 3.36795 | 0.29 |
India’s rupee fell to a record low, while stocks and bonds declined amid concerns that rising crude prices may stoke inflation and worsen the country’s widening trade deficit. The currency fell as much as 0.9% on Wednesday, the most in 10 months, to 92.3050 per dollar, while the 10-year benchmark yield rose five basis points to 6.73%. The Reserve Bank of India intervened after the rupee breached the closely watched 92-per-dollar level, selling dollars to steady the currency, according to people familiar with the matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."