ഇടുക്കിയിൽ പട്ടയ വിതരണത്തിന് വീണ്ടും ഹൈക്കോടതി വിലക്ക്; സർക്കാരിന് കനത്ത തിരിച്ചടി
കൊച്ചി: ഇടുക്കി ജില്ലയിൽ സംസ്ഥാന സർക്കാർ നടത്തിവന്ന പട്ടയ വിതരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ മുൻ ഉത്തരവിലെ മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ട് സർക്കാർ കൂട്ടത്തോടെ പട്ടയങ്ങൾ വിതരണം ചെയ്തു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര നടപടി.
പട്ടയ വിതരണത്തിൽ ഹൈക്കോടതി മുന്നോട്ടുവെച്ച കർശന ഉപാധികൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി നേരിട്ട് ബോധ്യപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. അതുവരെ വിതരണ നടപടികൾ നിർത്തിവെക്കാനാണ് ഉത്തരവ്. 1964-ലെ ചട്ടപ്രകാരം പട്ടയം നൽകുന്നതിന് കഴിഞ്ഞ ആഴ്ച കോടതി അനുമതി നൽകിയിരുന്നു. എന്നാൽ കോടതി നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർക്കാർ നടപടികളുമായി മുന്നോട്ട് പോയതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
കോടതി ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ചീഫ് സെക്രട്ടറി കൃത്യമായ വിശദീകരണം നൽകേണ്ടി വരും. അദ്ദേഹത്തിന്റെ മറുപടി തൃപ്തികരമാണെങ്കിൽ മാത്രമേ ഇനി പട്ടയ വിതരണം തുടരാനാകൂ. 2024 മുതൽ നിലനിന്നിരുന്ന സ്റ്റേ നീക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമാനുസൃതമായ പരിശോധനകൾക്ക് ശേഷം മാത്രമേ പട്ടയം നൽകാവൂ എന്നായിരുന്നു അന്നത്തെ നിർദ്ദേശം.
സർക്കാർ വലിയ ആഘോഷമായി കൊണ്ടാടിയ പട്ടയ മേളകൾക്കും നടപടികൾക്കും വിധി വൻ തിരിച്ചടിയായിരിക്കുകയാണ്. നിയമപരമായ പരിശോധനകൾ പൂർത്തിയാക്കാതെ രാഷ്ട്രീയ ലാഭത്തിനായി പട്ടയങ്ങൾ നൽകാൻ ശ്രമിച്ചു എന്ന ആരോപണത്തിന് ഈ ഉത്തരവ് ബലം നൽകുന്നു.
The Kerala High Court has re-imposed a stay on the distribution of title deeds (pattayam) in Idukki district. This decision comes as a major setback to the state government's recent land assignment initiatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."