ഇന്ധനപ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് തുണയായി റഷ്യ; 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉടൻ എത്തും
ഡൽഹി: ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉടൻ എത്തിക്കാനൊരുങ്ങി റഷ്യ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം നേരിടുന്ന കടുത്ത ഇന്ധനപ്രതിസന്ധിക്ക് പരിഹാരവുമായാണ് റഷ്യയുടെ ഈ സഹായം. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെട്ടതോടെ പ്രതിസന്ധിയിലായ ഇന്ത്യൻ ഊർജ്ജമേഖലയ്ക്ക് ഈ നീക്കം വലിയ ആശ്വാസമാകും.
അമേരിക്കയുടെ സമ്മർദ്ദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ ആഭ്യന്തര ആവശ്യങ്ങൾ മുൻനിർത്തി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ക്രൂഡ് ഓയിലിന് പുറമെ, ഖത്തറിൽ നിന്നുള്ള എൽഎൻജി (LNG) വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് ലഭ്യമാക്കാനും റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തുന്നതോടെ നിലവിലെ ഇന്ധനക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും ഈ പാതയിലൂടെയാണ് നടക്കുന്നത്.
ഏകദേശം 25 ദിവസത്തേക്കുള്ള ഇന്ധനശേഖരം മാത്രമാണ് രാജ്യത്തുള്ളതെന്ന് നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പെട്രാൾ, ഡീസൽ, എന്നിവയുടെ ശേഖരവും പരിമിതമാണ്.
Russia is stepping in to help India navigate a severe fuel crisis triggered by the ongoing conflict in West Asia. To stabilize India's energy sector, Russia is set to supply 9.5 million (95 lakh) barrels of crude oil. This move comes as a major relief after oil imports through the Strait of Hormuz—a vital maritime route—were partially blocked due to regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."