ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു
വാഷിങ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ഡെന'യെ (IRIS Dena) മുക്കിയത് തങ്ങളെന്ന് സ്ഥിരീകരിച്ച് അമേരിക്ക. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റർ ഹേഗ്സേത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കപ്പൽ തകർക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്.
അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് അമേരിക്കൻ മുങ്ങിക്കപ്പലിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിലാണ് ഇറാന്റെ യുദ്ധക്കപ്പൽ മുങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു ശത്രുരാജ്യത്തിന്റെ കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് മുക്കുന്നത്. അതേസമയം, 'നിശബ്ദ മരണം' എന്നാണ് ഈ സൈനിക നീക്കത്തെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി വിശേഷിപ്പിച്ചത്.
https://t.co/PiqQpVIrMu pic.twitter.com/Wc1e0B0um7
— Department of War 🇺🇸 (@DeptofWar) March 4, 2026
ആക്രമണത്തിൽ ഏകദേശം 80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, കടലിൽ കാണാതായ 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തി. 148 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവം ശ്രീലങ്കൻ തീരത്തിന് സമീപത്തായതിനാൽ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അറിയിച്ചു. പരുക്കേറ്റവർക്കും കാണാതായവർക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 'മിലാൻ 2026' ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റായ ഐറിസ് ദേന. ഈ സമയം 180 ഓളം ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
അതേസമയം, ഇറാനും ഇസ്റാഈലും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. മേഖലയിൽ യുഎസ്-ഇസ്റാഈൽ സഖ്യം ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തിവരികയാണ്.
The United States has officially confirmed that its submarine sank the Iranian warship IRIS Dena in the international waters of the Indian Ocean using a torpedo. US Defense Secretary Pete Hegseth confirmed the military action, releasing footage of the strike and describing the operation as "Silent Death." Notably, this marks the first instance of an enemy vessel being sunk by a torpedo in combat since World War II.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."