അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി
ബെയ്ജിങ്: ചൈനയുടെ പ്രതിരോധ ബജറ്റില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധന. 27,700 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റിനാണ് ചൈന അംഗീകാരം നല്‍കിയത്. ചൈനയുടെ സൈന്യത്തെ ആധുനികവല്‍ക്കരിക്കാനാണ് പ്രതിരോധ ബജറ്റില്‍ വര്‍ധന വരുത്തിയത്. യു.എസ് സൈന്യത്തിന്റെ മാതൃകയില്‍ ചൈനീസ് സൈന്യത്തെ ആധുനികവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
ചൈനീസ് പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍.പി.സി) യുടെ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ബജറ്റ് അവതരിപ്പിച്ചത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും പ്രധാനമന്ത്രി ലീ ഖ്വയാങ്ങും സന്നിഹിതരായിരുന്നു. അതിനിടെ ട്രംപിന്റെ വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ചൈനയുടെ ജി.ഡി.പി യില്‍ കുറവാണ് പ്രതീക്ഷിക്കുന്നത്. 4.5 ശതമാനമാണ് ചൈന ലക്ഷ്യംവയ്ക്കുന്ന ജി.
ഡി.പി. യു.എസ്− ഇറാന്‍ യുദ്ധവും ചൈനയെ ബാധിക്കുമെന്ന കണക്കുകൂട്ടല്‍ ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ട്. ചൈനയില്‍ തൊഴിലില്ലായ്മയെയും പ്രാദേശിക വിപണികളുടെ പ്രതിസന്ധിയും മറികടക്കാനുള്ള പദ്ധതിയും 2026ലെ ബജറ്റ് ലക്ഷ്യംവയ്ക്കുന്നുണ്ട്.
2024 ലെ അപേക്ഷിച്ച് 2025ല്‍ 17 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ചൈനയുടെ പ്രതിരോധ ബജറ്റിലുണ്ടായിരുന്നത്. അമേരിക്കയുടെ തൊട്ടു പിന്നിലാണ് ചൈനയുടെ പ്രതിരോധ ബജറ്റ്. ഓരോ വര്‍ഷവും പ്രതിരോധ ചെലവുകള്‍ വര്‍ധിച്ചു വരികയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ക്ക് ചൈനയുടെ പ്രതിരോധ ബജറ്റിലെ അധിക ചെലവ് വെല്ലുവിളിയാണ്.
വിമാനവാഹിനി കപ്പലുകള്‍, നൂതന നാവിക കപ്പലുകള്‍, റഡാറിലെ കബളിപ്പിക്കുന്ന സ്‌തെല്‍ത്ത് വിമാനങ്ങള്‍ എന്നിവയുടെ നിര്‍മാണവും സൈനിക നവീകരണവുമാണ് ചൈന ബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."