'പകരം വെക്കാൻ മികവുള്ളവരില്ല'; തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃ ദാരിദ്ര്യമെന്ന് എം.വി. ഗോവിന്ദൻ; പത്ത് എംഎൽഎമാരും വീണ്ടും മത്സരിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃ ദാരിദ്ര്യമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇക്കാരണത്താലാണ്, നിലവിലുള്ള പത്ത് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ജില്ലാ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോഴാണ് എം.വി. ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. വി. ജോയ് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാൻ പോകുമ്പോൾ എന്തിനാണ് താൽക്കാലിക ജില്ലാ സെക്രട്ടറിമാരെ നിയമിക്കുന്നതെന്ന് കരമന ഹരി യോഗത്തിൽ ചോദിച്ചു. എ.എ. റഹീമിനെ സ്ഥിരം സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉയർന്നു.
നേരത്തെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എ.എ. റഹീമിന് താൽക്കാലിക ചുമതല നൽകിയിരുന്നു. ഇത് അംഗീകരിക്കാനായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തർക്കങ്ങൾ ഉണ്ടായത്. രണ്ട് ടേം കഴിഞ്ഞ് മൂന്നാം തവണയും വി. ജോയ് മത്സരിക്കുന്നതിനെ ചിലർ എതിർത്തപ്പോഴാണ്, തിരുവനന്തപുരത്ത് പാർട്ടിക്ക് നേതൃ ദാരിദ്ര്യമുണ്ടെന്ന് എം.വി. ഗോവിന്ദൻ മറുപടി നൽകിയത്. പുതിയ ആളുകളെ ഇറക്കിയാൽ അത് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
CPM State Secretary MV Govindan acknowledges the party's leadership shortage in Thiruvananthapuram, leading to the re-election of 10 sitting MLAs. The decision sparked criticism, with some questioning the appointment of temporary district secretaries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."