സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്
മുംബൈ: ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു.
ഇന്ത്യൻ ബാറ്റിങ്ങിൽ മിന്നും പ്രകടനം പുറത്തെടുത്തത് മലയാളി താരം സഞ്ജു സാംസൺ ആയിരുന്നു. 42 പന്തിൽ 89 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. ശിവം ദുബെ (43), ഇഷാൻ കിഷൻ (39), ഹാർദിക് പാണ്ഡ്യ (27), തിലക് വര്മ (21) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറർമാർ.
ഇംഗ്ലണ്ട് ബൗളർമാർ പത്തിന് മുകളിൽ എക്കണോമിയിലാണ് അടി വാങ്ങിക്കൂട്ടിയത്. ഇംഗ്ലണ്ട് നിരയിൽ ഏറ്റവുമധികം റൺസ് വിട്ടുനൽകിയത് ജോഫ്ര അർച്ചറാണ്. അർച്ചർ നാല് ഓവറിൽ 61 റൺസാണ് വിട്ടുനൽകിയത്. 15.28 എന്ന മോശം എക്കണോമിയിൽ പന്തെറിഞ്ഞ താരത്തിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. സഞ്ജുവിന് വെല്ലുവിളി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച ജോഫ്ര അർച്ചർ തീർത്തും നിരാശപ്പെടുത്തുകയായിരുന്നു.
ടി-20 ലോകകപ്പിൽ നോക്ക് ഔട്ട് മത്സരങ്ങളിൽ ഒരു താരത്തിന്റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമാണിത്. ഇതിന് മുമ്പ് ഈ മോശം റെക്കോർഡ് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ പേരിലായിരുന്നു. 2021 ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ മിച്ചൽ സ്റ്റാർക്ക് 60 റൺസായിരുന്നു വിട്ടുനൽകിയിരുന്നത്.
അതേസമയം വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും കൂടുതൽ തല്ല് വാങ്ങികൂട്ടിയത്. നാല് ഓവറിൽ 64 റൺസാണ് വരുൺ ചക്രവർത്തിയുടെ ബോളിങ്ങിൽ ഇംഗ്ലണ്ട് അടിച്ച് കൂട്ടിയത്. ആറാം ഓവറിലെ മൂന്നു പന്തുകൾ തുടർച്ചയായി ജേക്കബ് ബെഥേൽ സിക്‌സർ പറത്തിയിരുന്നു.
ലോകകപ്പിലെ കലാശപ്പോരാട്ടം ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെമിയിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കിയെത്തുന്ന ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
Jofra Archer has had a poor performance in the T20 World Cup. This is the worst bowling performance by a player in the knockout matches of the T20 World Cup. Before this, this bad record was in the name of Australian pacer Mitchell Starc. Mitchell Starc had conceded 60 runs against New Zealand in the 2021 T20 World Cup final.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."