സഞ്ജുവും ബുംറയുമല്ല! മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ അവനാണ്: അശ്വിൻ
ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റൺസിൽ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു.
മത്സരത്തിൽ ജസ്പ്രീത് ബുംറയുടെയും സഞ്ജു സാംസണിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്കായി 42 പന്തിൽ 89 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത് സഞ്ജുവാണ്.
ബൗളിങ്ങിൽ നിർണായകമായ പ്രകടനം നടത്തിയത് ബുംറയാണ്. മത്സരത്തിൽ അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ബുംറയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. പതിനെട്ടാം ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി ഇംഗ്ലണ്ടിനെ കടുത്ത സമ്മർദ്ദത്തിലാക്കുകയായിരുന്നു. ജേക്കബ് ബെഥേലും സാം കറനും ചേർന്ന സഖ്യത്തിന് സ്കോറിംഗ് ഉയർത്താൻ സാധിക്കാതെ പിടിച്ചുനിർത്താൻ ബുംറയ്ക്ക് സാധിച്ചതാണ് മത്സരത്തിൽ നിർണായകമായത്.
ഇപ്പോൾ സഞ്ജുവിനെയും ബുംറയെയും മറികടന്നുകൊണ്ട് മറ്റൊരു താരമായിരുന്നു പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടാൻ അർഹനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഫീൽഡിങ്ങിൽ മികച്ച പ്രകടനം നടത്തിയ അക്‌സർ പട്ടേലിനെയാണ് അശ്വിൻ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തത്. മത്സരത്തിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെയും വിൽ ജാക്‌സിനേയും ആണ് അക്‌സർ അവിശ്വസനീയമായ ക്യാച്ചുകളിലൂടെ പുറത്താക്കിയത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അശ്വിൻ.
''അക്‌സർ പട്ടേലിന്റെ ക്യാച്ചുകൾ മികച്ചതായിരുന്നു. വിൽ ജാക്‌സിന്റെ ക്യാച്ച് നേടിയതിന് ഞാൻ അദ്ദേഹത്തിന് മാൻ ഓഫ് ദി മാച്ച് അവാർഡ് നൽകാൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ഫീൽഡിങ് പ്രകടനം ശരിക്കും മാൻ ഓഫ് ദി മാച്ച് അർഹിക്കുന്നുണ്ട്. ജാക്സ് മികച്ച ഫോമിലായിരുന്നു. ആ ക്യാച്ച് എടുത്തിരുന്നില്ലെങ്കിൽ അവർ ബൗണ്ടറികൾ നെടുമായിരുന്നു. ഇന്ത്യ ഇപ്പോഴും ഫേവറൈറ്റുകളാണ്. ഞങ്ങൾ തോൽവിയിൽ നിന്നും രക്ഷപ്പെട്ടു. നമ്മൾ അക്സറിനോട് നന്ദിയുള്ളവരായിരിക്കണം'' അശ്വിൻ പറഞ്ഞു.
അതേസമയം ടി-20 ലോകകപ്പിലെ കലാശപ്പോരാട്ടം ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെമിയിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കിയെത്തുന്ന ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
India have advanced to the final of the T20 World Cup after defeating England in the semi-finals. The brilliant performance of Jasprit Bumrah and Sanju Samson gave India victory in the match. Now, former Indian player R. Ashwin has openly said that another player deserves to win the Player of the Match award, surpassing Sanju and Bumrah. Ashwin selected Axar Patel as the Man of the Match for his excellent fielding performance. In the match, Axar dismissed English captain Harry Brook and Will Jackson with incredible catches.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."