HOME
DETAILS

മനസാക്ഷിയെ മരവിപ്പിച്ച പീഡനം: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

  
Web Desk
March 07, 2026 | 12:14 PM

Coimbatore gang rape case three convicts sentenced to life imprisonment for the brutal crime

കോയമ്പത്തൂർ: തമിഴ്‌നാടിനെ നടുക്കിയ കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികളായ മൂന്ന് പേർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സതീഷ്, സഹോദരൻ കാർത്തിക്, ഗുണ എന്നിവർക്കാണ് കോയമ്പത്തൂർ മഹിളാ കോടതി ശിക്ഷാവിധി നടപ്പിലാക്കിയത്. എം.ബി.എ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലാണ് അതിവേഗത്തിലുള്ള ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

2025 നവംബർ 2-ന് രാത്രി 11 മണിയോടെയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന 21-കാരിയായ പെൺകുട്ടിയെ ബൈക്കിലെത്തിയ പ്രതികൾ കല്ലുപയോഗിച്ച് കാറിന്റെ ചില്ല് തകർക്കുകയും തടയാൻ ശ്രമിച്ച യുവാവിനെ വാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഒരു മാസത്തിനുള്ളിൽ തന്നെ കേസിലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൃത്യം നടന്ന് വെറും നാല് മാസത്തിനുള്ളിൽ വിധി പുറപ്പെടുവിച്ചു എന്നത് നീതിന്യായ വ്യവസ്ഥയുടെ ജാഗ്രത വ്യക്തമാക്കുന്നു. മൂന്ന് പ്രതികൾക്കും മരണം വരെ ജീവപര്യന്തം തടവ്. അതിജീവിതയ്ക്ക് സംസ്ഥാന സർക്കാർ 7 ലക്ഷം രൂപയും, ആക്രമിക്കപ്പെട്ട സുഹൃത്തിന് 2 ലക്ഷം രൂപയും നൽകണം.

പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് വിവരം അറിയിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ പുലർച്ചെ നാല് മണിയോടെയാണ് വിമാനത്താവളത്തിന് ഒരു കിലോമീറ്റർ അകലെ അവശനിലയിൽ പെൺകുട്ടിയെ പൊലിസ് കണ്ടെത്തിയത്. കേസിൽ കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കാൻ പൊലിസിന് സാധിച്ചതാണ് പ്രതികൾക്ക് അർഹമായ ശിക്ഷ വേഗത്തിൽ ഉറപ്പാക്കാൻ സഹായിച്ചത്.

 

The Coimbatore Mahila Court has sentenced three men—Sathish (30), his brother Karthik (21), and their relative Guna (20)—to life imprisonment for the brutal gang rape of a 21-year-old MBA student.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  6 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  6 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  6 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  6 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  6 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  6 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  6 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  6 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  6 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  6 days ago