ഇറാന്റെ സൈനികശേഷി തകർത്തെന്ന് ഡൊണാൾഡ് ട്രംപ്; 42 യുദ്ധക്കപ്പലുകൾ നശിപ്പിച്ചതായി അവകാശവാദം
ഫ്ലോറിഡ: ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ വൻ വിജയമെന്ന് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷിക്കും, നാവിക-വ്യോമ സേനകൾക്കും വാർത്താവിനിമയ സംവിധാനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും, ശത്രുക്കൾക്ക് ഇതൊരു കനത്ത പ്രഹരമാണെന്നും ഫ്ലോറിഡയിൽ നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇറാന്റെ 42 യുദ്ധക്കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തു. കൂടാതെ, രാജ്യത്തെ പ്രധാന വ്യോമ പ്രതിരോധ സംവിധാനങ്ങളും ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളും തകരാറിലാക്കി.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും യുഎസ് ആക്രമിച്ചതായി ട്രംപ് വ്യക്തമാക്കി. ആക്രമണം നടന്നില്ലായിരുന്നുവെങ്കിൽ ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് തൊട്ടടുത്തെത്തുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആറ് യുഎസ് സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി ട്രംപ് ഡോവർ എയർഫോഴ്സ് ബേസിലേക്ക് തിരിക്കും.
US President Donald Trump has declared the recent military operations against Iran a major success, asserting that the strikes have significantly neutralized the country's combat capabilities. Speaking at an event in Florida, Trump claimed that US forces dealt a "decisive blow" to Iran’s navy, air force, and telecommunications infrastructure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."