പശ്ചിമേഷ്യൻ സംഘർഷം; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ്
അബുദാബി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ-സൈനിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മേഖലയിലെ പുതിയ സംഭവവികാസങ്ങളും അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇവ വരുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.
മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദും പുടിനും ആവശ്യപ്പെട്ടു. പ്രതിസന്ധികൾ രൂക്ഷമാകുന്നത് തടയാൻ നയതന്ത്ര ചർച്ചകൾക്കും സമാധാനപരമായ സംഭാഷണങ്ങൾക്കും മുൻഗണന നൽകണം. മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ അർത്ഥവത്തായ രാഷ്ട്രീയ പരിഹാരങ്ങളാണ് വേണ്ടതെന്ന് ഇരുപക്ഷവും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ, കൂടുതൽ പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് നേതാക്കൾ വിലയിരുത്തി. ഗൾഫ് മേഖലയിലെ സമാധാന ശ്രമങ്ങളിൽ റഷ്യയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത യുഎഇ പ്രസിഡന്റ് ആവർത്തിച്ചു.
amid rising tensions in west asia, russian president Vladimir Putin held a phone conversation with Mohammed bin Rashid Al Maktoum, discussing regional developments, security concerns and the importance of diplomatic efforts to maintain stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."