യുദ്ധക്കെടുതിയിൽ വ്യോമയാന മേഖല; പൈലറ്റുമാരുടെ ജോലിസമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് വിമാനങ്ങൾ ദീർഘദൂര വഴിതിരിച്ചുവിടലുകൾ നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ ഫ്ളൈറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ ഡി.ജി.സി.എയെ സമീപിച്ചു. നിലവിലെ സാഹചര്യത്തിൽ പൈലറ്റുമാർക്ക് കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നുണ്ട്.
ദീർഘദൂര വിമാനങ്ങളിൽ മൂന്ന് പൈലറ്റുമാർ വേണമെന്ന നിബന്ധന രണ്ടാക്കി ചുരുക്കണം. പൈലറ്റുമാരുടെ പരമാവധി പറക്കൽ സമയം 10 മണിക്കൂറിൽ നിന്ന് 11 മണിക്കൂറോ 11.30 മണിക്കൂറോ ആയി വർധിപ്പിക്കണം. ഫ്ളൈറ്റ് ഡ്യൂട്ടി പിരീഡ് 13 മണിക്കൂറിൽ നിന്ന് 14 മണിക്കൂർ 45 മിനിറ്റായി വർധിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
Air India has approached the Directorate General of Civil Aviation (DGCA) seeking a temporary relaxation in Flight Duty Time Limitation (FDTL) norms due to longer flight routes caused by West Asia airspace closures. The airline wants to extend flying time to 11 hours and 30 minutes and increase the Flight Duty Period to 14 hours and 45 minutes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."