HOME
DETAILS

ജി. സുധാകരനെതിരെ സി.പി.എം പ്രതിഷേധം കടുക്കുന്നു: വീടിന് പൊലിസ് സുരക്ഷ, 'വര്‍ഗവഞ്ചകന്‍' എന്ന് വിശേഷിപ്പിച്ച് ബാനറുകള്‍

  
March 13, 2026 | 2:56 AM

cpm Intensifies protest against G sudhakaran Police security tightened near his residence

 

ആലപ്പുഴ: സി.പി.എം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആലപ്പുഴയില്‍ രാഷ്ട്രീയ സാഹചര്യം കടുക്കുന്നു. സുധാകരനെതിരെ 'വര്‍ഗവഞ്ചകന്‍' എന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയതോടെ അദ്ദേഹത്തിന്റെ വീടിന് പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി.

പുന്നപ്ര പൊലിസിനാണ് നിലവില്‍ സുരക്ഷാ ചുമതല. ഇതിനിടെ സുധാകരന്റെ വീടിന് സമീപം 'കുലംകുത്തികളെ കാലം വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കും' എന്നെഴുതിയ ബാനറുകളും പ്രത്യക്ഷപ്പെട്ടു. 'ഭഗവതിക്കല്‍ സഖാക്കള്‍' എന്ന പേരിലാണ് ഈ പ്രതിഷേധ ബാനറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനെ രാഷ്ട്രീയമായിത്തന്നെ നേരിടാനാണ് സി.പി.എം തീരുമാനം. ആദ്യഘട്ടത്തില്‍ പുലര്‍ത്തിയ മൃദുസമീപനം ഉപേക്ഷിച്ച നേതൃത്വം, സുധാകരന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

 പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും അദ്ദേഹത്തോടൊപ്പം പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ലോക്കല്‍, ഏരിയ കമ്മിറ്റികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് സുധാകരന്‍ താമസിക്കുന്ന പറവൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ശക്തിപ്രകടനം നടത്തും. വി.എസ് അച്യുതാനന്ദന്റെ വീടിന് സമീപത്തുനിന്ന് സുധാകരന്റെ വീട് വരെയാണ് പ്രകടനം നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം താമരക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ. രാഘവന്റെ നേതൃത്വത്തില്‍ സുധാകരനെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളുമാണ് പാര്‍ട്ടി അനുകൂലികള്‍ ഉയര്‍ത്തുന്നത്. നിര്‍ണായകമായ ഈ ഘട്ടത്തില്‍ അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും സുധാകരന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനുമാണ് സി.പി.എം ലക്ഷ്യമിടുന്നത്.

Following G. Sudhakaran's decision to contest as an independent candidate in Ambalappuzha, the CPM has intensified its political opposition and protests, leading to the deployment of police security at his residence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലവർഷമെത്തി രണ്ട് ദിവസത്തിനിടെ ഏഴ് മരണം; മരണക്കെണിയായി 'ഹൈഡ്രോപ്ലാനിങ്'

Kerala
  •  11 hours ago
No Image

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  11 hours ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  12 hours ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  12 hours ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  12 hours ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  13 hours ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  20 hours ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  20 hours ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  20 hours ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  21 hours ago