റമദാൻ വിപണിയിൽ നാരങ്ങയ്ക്ക് 'പൊള്ളുന്ന' വില; വിയറ്റ്നാം നാരങ്ങയ്ക്ക് മൂന്നിരട്ടി വർധന
മനാമ: റമദാൻ വിപണിയിൽ പല പഴവർഗങ്ങളുടെയും വില മാറ്റമില്ലാതെ തുടരുമ്പോഴും നാരങ്ങയുടെ വിലയിൽ മാത്രം ശ്രദ്ധേയമായ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നാരങ്ങയുടെ വില മൂന്നിരട്ടി വർധിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള നാരങ്ങയുടെ വിലയും ചെറിയ തോതിൽ ഉയർന്നിട്ടുണ്ട്.
റമദാൻ മാസത്തിൽ നാരങ്ങയ്ക്ക് പ്രത്യേക ആവശ്യകതയുള്ളതിനാൽ നാരങ്ങയുടെ വിലക്കയറ്റം ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇഫ്താർ ഭക്ഷണങ്ങളിൽ പാനീയങ്ങൾ തയ്യാറാക്കാനും സലാഡുകളിലും മീൻ വിഭവങ്ങളിലുമൊക്കെയായി നാരങ്ങ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഈ സമയത്ത് ആവശ്യകത സാധാരണത്തേക്കാൾ കൂടുതലാണ്. റിപ്പോർട്ടനുസരിച്ച് വില വർധനയ്ക്ക് പ്രദേശത്തെ സംഘർഷാവസ്ഥ മാത്രം കാരണമല്ല, മറിച്ച്‍ ആവശ്യകതയും വിതരണവും വർധിച്ചതും പ്രധാന കാരണമാണ്.
സാധാരണയായി വിയറ്റ്നാം നാരങ്ങകൾ യു.എ.ഇയിലെ ജബൽ അലി തുറമുഖം വഴിയാണ് ബഹ്റൈനിലേക്ക് എത്തുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കാരണം ജബൽ അലി തുറമുഖത്തെ ബാധിച്ച പ്രതിസന്ധി വിതരണ ശൃംഖലയെയും ബാധിച്ചിട്ടുണ്ട്. ഇത് വിലവർദ്ധനവിന് കാരണമായിട്ടുണ്ട്.
വലിയ വലിപ്പം, കൂടുതൽ ജ്യൂസ് ലഭിക്കൽ, ചെറിയ തോൽ, ശക്തമായ സിറ്റ്രസ് രുചി എന്നിവ കാരണം വിയറ്റ്നാം നാരങ്ങ ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണെന്നും വ്യാപാരികൾ പറഞ്ഞു. അതേസമയം, മറ്റ് പഴങ്ങളുടെ വിപണി ഇപ്പോഴും സ്ഥിരത പുലർത്തുന്നുവെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
As the demand for refreshing drinks and citrus seasonings peaks during the holy month of Ramadan, lemon prices have surged dramatically.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."