കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ
തിരുവനന്തപുരം: എക്സൈസ് കമ്മിഷണറുടെ ചുമതലയിൽ നിന്ന് എം.ആർ അജിത് കുമാറിനെ നീക്കി സർക്കാർ ഉത്തരവിറക്കി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (CAT) ഉത്തരവിനെ തുടർന്നാണ് നടപടി. അഡീഷണൽ എക്സൈസ് കമ്മിഷണർക്കാണ് പകരം ഭരണനിർവഹണ ചുമതല നൽകിയിരിക്കുന്നത്.
ഐഎഎസ് അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ട്രിബ്യൂണൽ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് കോടതിയലക്ഷ്യമാകുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ട്രിബ്യൂണൽ വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാൻ സർക്കാർ ആലോചിച്ചിരുന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല.
സിഎടിയിലെ പരാതിക്കാരനായ ബി. അശോകിനെയും കൃഷി ഉൽപ്പാദന കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ സ്പോർട്സ് & യൂത്ത് അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമിച്ചത്. സൈനിക ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകി. നേരത്തെ പുറത്തിറങ്ങിയ ഉത്തരവ് നടപ്പിലാക്കാത്തത് ട്രിബ്യൂണലിന്റെ കടുത്ത വിമർശനത്തിന് ഇടയാക്കുമെന്ന് കണ്ടാണ് സർക്കാർ ഇപ്പോൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
In a significant administrative move, the Kerala government has removed M.R. Ajith Kumar (IPS) from the post of Excise Commissioner. This decision follows a recent ruling by the Central Administrative Tribunal (CAT), which declared that the Excise Commissioner position is an IAS cadre post and cannot be held by non-IAS officers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."