ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല
കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ സംഭവത്തിൽ തൃക്കാക്കര എസ്എച്ച്ഒ എ.കെ. സുധീറിനെതിരെ വകുപ്പുതല നടപടി. ഇദ്ദേഹത്തെ സിറ്റി പൊലിസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് സ്ഥലംമാറ്റിയത്. ഭരണപരമായ നടപടിയുടെ ഭാഗമായാണ് ഈ അടിയന്തര മാറ്റമെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു.
സംഭവം ഇങ്ങനെ
കഴിഞ്ഞ ശനിയാഴ്ച ചേരാനല്ലൂരിലെ ഒരു സ്പായിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് സിഐ സുധീർ പിടിയിലായത്.സിഐ സ്ഥിരമായി സ്പായിൽ എത്തി പണം വാങ്ങുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് സംഘം എത്തിയത്.പരിശോധനാ സമയത്ത് സിഐയുടെ കൈവശത്തുനിന്നോ പരിസരത്തുനിന്നോ കൈക്കൂലി പണമൊന്നും കണ്ടെത്താൻ വിജിലൻസിന് സാധിച്ചില്ല.
അന്വേഷണം തുടരുന്നു
വിജിലൻസ് റെയ്ഡിൽ പണം പിടികൂടാനായില്ലെങ്കിലും, ഡ്യൂട്ടി സമയത്ത് സ്റ്റേഷനിലില്ലാതെ സ്പായിൽ എത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് അധികൃതർ കണക്കാക്കുന്നത്.സ്പായിലെ ജീവനക്കാരിൽ നിന്ന് വിജിലൻസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം:
സിഐയും സ്പാ ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.ഈ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം സിഐക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."