യുഎസിനെ ഞെട്ടിച്ച് ശ്രീലങ്ക; കൊല്ലപ്പെട്ട ഇറാൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകും; ട്രംപിന്റെ നിർദ്ദേശം തള്ളി
കൊളംബൊ: ഇന്ത്യ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന ഇറാന്‍ വ്യോമസേനാ കപ്പലിനെ യു.എസ് തകര്‍ത്ത ദുരന്തത്തില്‍ കൊല്ലപ്പെട്ട 84 സൈനികരുടെ മൃതദേഹങ്ങള്‍ ഇറാന് കൈമാറുമെന്ന് ശ്രീലങ്ക. ഇവരുടെ മൃതദേഹങ്ങള്‍ ഇറാന് കൈമാറരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിയാണ് ശ്രീലങ്കയുടെ തീരുമാനം.
32 സൈനികരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. മാര്‍ച്ച് നാലിനാണ് ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ നാവിക സേനയുടെ ഐറിസ് ദേന കപ്പല്‍ അമേരിക്കന്‍ അന്തര്‍വാഹിനി തകര്‍ത്തത്. മരിച്ച നാവികരുടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും ഇറാന് കൈമാറാന്‍ തീരുമാനിച്ചതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് തുഷാര റോഡ്രിഗോ അറിയിച്ചു.
ഇറാന്‍ ചാര്‍ട്ടര്‍ ചെയ്തയക്കുന്ന പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇറാനിലെത്തിക്കുക. നാവികരുടെ മൃതദേഹങ്ങള്‍ ഇറാനിലെത്തിക്കുമെന്ന് ഇറാന്‍ എംബസിയും സ്ഥിരീകരിച്ചു. ശ്രീലങ്ക രക്ഷപ്പെടുത്തിയ 32 ഇറാന്‍ സൈനികര്‍ ശ്രീലങ്കയില്‍ തന്നെ തുടരുമെന്നും ശ്രീലങ്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. പരുക്കേറ്റ നാവികരെ അന്താരാഷ്ട്ര റെഡ്‌ക്രോസ് ബന്ധപ്പെട്ടിരുന്നു.
ശ്രീലങ്കയില്‍ മറ്റൊരു ഇറാനിയന്‍ നാവിക കപ്പലായ ഐറിസ് ബുഷേഹറിനും അഭയം നല്‍കിയിട്ടുണ്ട്. 219 നാവികരാണ് ഈ കപ്പലിലുള്ളത്. ബുഷേഹറിലെ നാവികരും ദേനയില്‍ പരുക്കേറ്റ നാവികരെയും ഇറാനിലേക്ക് തിരിച്ചയക്കുന്നതു സംബന്ധിച്ച ചര്‍ച്ചയൊന്നും തുടങ്ങിയിട്ടില്ലെന്ന് ശ്രീലങ്ക പറഞ്ഞു. ദേനയില്‍ പരുക്കേറ്റ 32 നാവികരില്‍ 22 പേര്‍ ആശുപത്രി വിട്ടിട്ടുണ്ട്. സൗത്ത് ദ്വീപിലെ വ്യോമസേനാ ആസ്ഥാനത്താണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
ബുഷെഹറിലെ നാവികരെ മറ്റൊരിടത്താണ് താമസിപ്പിച്ചത്. നിലവില്‍ ശ്രീലങ്കയുടെ സംരക്ഷണത്തില്‍ 251 ഇറാനിയന്‍ നാവികരാണുള്ളത്. ബുഷെഹര്‍ നാവികരെ സൈനിക ക്യാംപിലേക്ക് മാറ്റിയ ശേഷം കപ്പല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ നിയന്ത്രണത്തിലാക്കി. ഈ കപ്പലിന്റെ രണ്ടു എന്‍ജിനുകളില്‍ ഒന്ന് അറ്റക്കുറ്റപ്പണി ചെയ്യുന്നുണ്ട്.
ഇറാന്റെ മൂന്നാമത്തെ മേഖലയിലെ നാവിക സേനാ കപ്പല്‍ കൊച്ചിയിലാണ് നങ്കുരമിട്ടത്. 183 നാവികരാണ് ഈ കപ്പലിലുള്ളത്. നാവികരെ ഇന്ത്യന്‍ അധികൃതരുടെ സംരക്ഷണത്തിലാണുള്ളത്. യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെടുമെന്ന കാരണത്താന്‍ ഇന്ത്യയും ശ്രീലങ്കയും ഇറാന്‍ നാവികര്‍ക്ക് സംരക്ഷണം മനുഷ്യത്വപരമായ കാരണങ്ങളാല്‍ നല്‍കുകയായിരുന്നു.
Sri Lanka has announced it will repatriate the bodies of 84 Iranian sailors killed in a US submarine attack on their warship, IRIS Dena, off Sri Lanka's coast. The decision comes despite US pressure to withhold the bodies, with Sri Lanka citing humanitarian principles and diplomatic relations with Iran ¹ ² ³.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."