അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു
നിലമ്പൂർ: അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയായ വാക്കാലൂർ സ്വദേശി പറക്കോടൻ അബ്ദുൽ അസീസിനെ (45) നിലമ്പൂർ അകമ്പാടത്തെ കുറുവൻ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. അകമ്പാടം കണ്ണൻകുണ്ട് ഭാഗത്ത് പുഴയിൽ കുളിക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരും പൊലിസും സ്ഥലത്തെത്തി.
കണ്ടെത്തുമ്പോൾ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് അസീസിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. 2010-ൽ നടന്ന മൈമൂന വധക്കേസിന് ശേഷം ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇതിനു മുൻപും ആത്മഹത്യാ ശ്രമങ്ങൾ നടത്തിയിരുന്നതായും ബന്ധുക്കൾ പൊലിസിനോട് പറഞ്ഞു.
നിലമ്പൂർ പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നിലമ്പൂർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിലെ കൂടുതൽ വ്യക്തതയും മറ്റ് ദുരൂഹതകളും നീങ്ങുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
Abdul Azeez (45), an accused in the 2010 Areekode Maimoona murder case, was found dead in the Kuruvan River at Akampadam, Nilambur. The body was discovered in a decomposed state by local women who had come to the river to bathe. Azeez, who had been missing for several days, was reportedly under severe mental stress following the murder case and had previously attempted suicide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."