HOME
DETAILS

ഐറിസ് ദേന ആക്രമണം: അമേരിക്കയ്ക്ക് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി

  
March 14, 2026 | 8:54 AM

iris dena attack iran military chief says response will not go unanswered

തെഹ്‌റാൻ: ശ്രീലങ്കൻ സമുദ്ര തീരത്ത് വച്ച് ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയ്ക്ക് (IRIS Dena) നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ അമീർ ഹതാമി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തി അമേരിക്ക നടത്തിയ ഈ ഭീകരാക്രമണം ഒരിക്കലും ഉത്തരം ലഭിക്കാതെ പോകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മാർച്ച് 4-ന് ഇന്ത്യയിൽ നടന്ന നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഇറാൻ കപ്പലിന് നേരെ ശ്രീലങ്കൻ തീരത്ത് വെച്ചാണ് യുഎസ് അന്തർവാഹിനി ടോർപ്പിഡോ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 104 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയുടെ ഔദ്യോഗിക ക്ഷണപ്രകാരം സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന കപ്പലിനെയാണ് അമേരിക്ക ലക്ഷ്യം വെച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേനയിലെ ജീവനക്കാർ സമാധാനപരമായ ഒരു ദൗത്യം പൂർത്തിയാക്കി മടങ്ങുകയായിരുന്നു. നേരിട്ടുള്ള യുദ്ധത്തിൽ ഏർപ്പെടാതിരുന്നിട്ടും അവരെ അമേരിക്ക ക്രൂരമായി കൊലപ്പെടുത്തി, ഇതിന് മറുപടി ഇറാൻ ഉടൻ നൽകുമെന്നും അമീർ ഹതാമി പറഞ്ഞു.

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആക്രമണത്തെ നിശബ്ദ മരണം എന്ന് വിശേഷിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച ശ്രീലങ്കയിലെ മട്ടാല രാജപക്സെ അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറാനിലേക്ക് കൊണ്ടുപോയി. ഗാലെ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. ദുരന്തത്തിൽ രക്ഷപ്പെട്ട 32 പേർ നിലവിൽ ശ്രീലങ്കയിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ഇക്ഷാക് എന്നീ കപ്പലുകളും പി-8I വിമാനങ്ങളും സഹായം നൽകിയിരുന്നു.

സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ജനീവ കൺവെൻഷന്റെ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. ഇറാനിൽ നിന്ന് 2,000 മൈൽ അകലെ വെച്ച് നടത്തിയ ഈ ക്രൂരതയ്ക്ക് അമേരിക്ക കഠിനമായി ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ചിരുന്നു.

ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷികൾക്ക് നേരെ ഇറാൻ പ്രതികാര നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ്റെ നാവിക ചരിത്രത്തിൽ ഐറിസ് ദേനയിലെ ജീവനക്കാരുടെ ത്യാഗം ധൈര്യത്തിന്റെ പ്രതീകമായി നിലനിൽക്കുമെന്നും സമുദ്രാതിർത്തികൾ സംരക്ഷിക്കാൻ ഇറാൻ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും സൈനിക നേതൃത്വം വ്യക്തമാക്കി.

 

iran's military chief, major general amir hatami, has issued a stern warning following a us submarine attack on the iranian warship iris dena in the indian ocean. the incident occurred on march 4 near the coast of sri lanka as the vessel was returning from a naval exercise hosted by india.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  a day ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  a day ago
No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  a day ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അൽ ഐനിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  a day ago
No Image

ഏപ്രിൽ 13 വരെ അബുദാബിയിലെ പ്രധാന പാതകൾ ഭാഗികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  a day ago
No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  a day ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  a day ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  a day ago
No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  a day ago