യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും
അബുദബി: ഇന്ന് പുലർച്ചെ ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി വിക്ഷേപിച്ച ഒൻപത് ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തകർത്തതായി വ്യോമ പ്രതിരോധ സേന. പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തെത്തുടർന്ന് ശനിയാഴ്ച പുതിയ പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിൽ ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ വൻതോതിലുള്ള വെല്ലുവിളികളെയാണ് യുഎഇ പ്രതിരോധ സേന നേരിട്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ ഇറാനിൽ നിന്ന് വിക്ഷേപിച്ച 294 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും, 1600-ഓളം ഡ്രോണുകളുമാണ് യുഎഇയുടെ പ്രതിരോധ കവചം തകർത്തത്.
രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാണെന്നും ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 13 വരെയുള്ള കണക്കുകൾ പ്രകാരം, മേഖലയിലെ സംഘർഷങ്ങളുടെ ഫലമായി യുഎഇയിൽ ആറ് മരണങ്ങളും 141 പേർക്ക് ചെറിയ പരുക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ സാഹചര്യം സുരക്ഷാ ഏജൻസികൾ തത്സമയം നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.
uae air defense forces intercepted nine missiles and 33 drones launched in a fresh attack attributed to iran. authorities confirmed the threats were neutralized before reaching targets, while security measures remain heightened across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."