ഇറാനിലെ സൗത്ത് പാർസ് എണ്ണപ്പാടത്തിന് നേരെയുള്ള ആക്രമണം ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണി; ഇസ്റാഈലിന് മുന്നറിയിപ്പുമായി യുഎഇ
അബുദബി: ഇറാനിലെ സൗത്ത് പാർസ് ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആഗോള ഊർജ്ജ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് യുഎഇ. ഖത്തറിലെ നോർത്ത് ഫീൽഡിന്റെ വിപുലീകരണമായ ഈ എണ്ണപ്പാടത്തിന് നേരെയുള്ള ഏതൊരു ആക്രമണവും മേഖലയിൽ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി.
ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് മിഡിൽ ഈസ്റ്റിന്റെ സുരക്ഷയെയും സ്ഥിരതയെയും നേരിട്ട് ബാധിക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് കേവലം രാഷ്ട്രീയമായ ഒരു നീക്കമല്ലെന്നും, മേഖലയിലെ ജനങ്ങളുടെ സുരക്ഷയെയും ആഗോള സാമ്പത്തിക സന്തുലിതാവസ്ഥയെയും തകിടം മറിക്കുന്ന നടപടിയാണെന്നും യുഎഇ ചൂണ്ടിക്കാട്ടി.
ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വലിയ തോതിലുള്ള പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകും. ഇത് സമുദ്ര സുരക്ഷയെയും സിവിലിയൻ-വ്യാവസായിക മേഖലകളെയും ഒരുപോലെ അപകടത്തിലാക്കും. സാധാരണക്കാരുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന ഇത്തരം പ്രവൃത്തികളിൽ നിന്ന് എല്ലാ വിഭാഗങ്ങളും വിട്ടുനിൽക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരങ്ങളിലൊന്നായ സൗത്ത് പാർസ് മേഖലയിലെ തടസ്സങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്.
the uae has issued a warning to israel following an attack on iran’s south pars gas field highlighting serious risks to global energy security. officials stress the need for stability amid rising regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."