ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു; യുദ്ധം എല്ലാവരെയും ബാധിക്കുന്നു; യുഎഇയിൽ ഇന്ധന വില വർധിച്ചേക്കും
ദുബൈ : ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തി. 3.3 ശതമാനം വർധനവോടെ 112 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ഇന്ന് ഇന്റർമീഡിയറ്റും (WTI) ശനിയാഴ്ച സമാനമായ നേട്ടമുണ്ടാക്കി 90 ഡോളറുകളിൽ എത്തി.
ഇന്നലെ രേഖപ്പെടുത്തിയ നേരിയ ഇടിവിന് ശേഷമാണ് വില വീണ്ടും ഉയർന്നത്. വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് വില 120 ഡോളറിനടുത്ത് എത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ച ഇത് 1.45 ശതമാനം ഇടിഞ്ഞ് 109 ഡോളറിലേക്കും, WTI 2.06 ശതമാനം ഇടിവിലേക്കും താഴ്ന്നിരുന്നു. ഇതിനുശേഷമാണ് വിപണിയിൽ വീണ്ടും കുതിപ്പുണ്ടായത്.
ജിസിസി രാജ്യങ്ങളിലെ പ്രത്യാഘാതങ്ങൾ:
എണ്ണവിലയിലെ ഈ ചാഞ്ചാട്ടം ജിസിസി രാജ്യങ്ങളെ നേരിട്ടും അല്ലാതെയും സ്വാധീനിക്കും. എണ്ണ വില വർധിക്കുന്നത് സർക്കാരുകൾക്ക് ഉയർന്ന വരുമാനം ലഭിക്കാൻ വഴിയൊരുക്കും. ഇത് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും വലിയ തോതിൽ സഹായിക്കും.
അതേസമയം, ഇന്ധന, ഗതാഗത ചെലവുകൾ വർധിക്കുന്നത് വിവിധ സേവനങ്ങൾക്കും അവശ്യസാധനങ്ങൾക്കും വിലക്കയറ്റം ഉണ്ടാക്കാൻ കാരണമായേക്കാം. ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും നിക്ഷേപകർക്കും വിപണിയിലെ ഈ മാറ്റങ്ങൾ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.
യുഎഇയിലെ ഇന്ധനവില:
മുൻ മാസങ്ങളിലെ ആഗോള എണ്ണവിലയുടെ ശരാശരി വില അടിസ്ഥാനമാക്കിയാണ് യുഎഇയിൽ പെട്രോൾ, ഡീസൽ വിലകൾ പുനഃപരിശോധിക്കുന്നത്. നിലവിലെ ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും വരും മാസത്തെ വില നിർണ്ണയിക്കുക. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് ഔദ്യോഗികമായി അന്തിമ ഇന്ധന വില പ്രഖ്യാപിക്കുന്നത്.
English summary: Globally, Brent crude climbed back above the $100 mark, trading at $112 per barrel, up 3.3%. The US benchmark West Texas Intermediate (WTI) posted similar gains on Saturday, rising into the low-$90s.
The rebound follows a pullback on Friday. WTI fell 2.06%, while Brent declined 1.45%. On Friday, Brent eased toward $109 per barrel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."