ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നടൻ അറസ്റ്റിൽ; കേരളത്തിലുടനീളം 140 കേസുകൾ
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നടനും സ്റ്റേജ് ആർട്ടിസ്റ്റുമായ കലാഗൃഹം ഡയരക്ടർ സോബി ജോർജ് അറസ്റ്റിൽ. സംസ്ഥാനത്തുടനീളം 140 തട്ടിപ്പ് കേസുകളിൽ പ്രതിയാണ് സോബി. മണിക്കൂറുകൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കലാഭവൻ സോബിയെ അറസ്റ്റ് ചെയ്തത്. വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ സ്റ്റേഷനുകളിലായി കള്ളപ്പണമിടപാട്, വിസ തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നൂറ്റമ്പതോളം കേസുകളാണ് സോബിക്കെതിരേ നിലവിലുള്ളത്.
സോബിക്കെതിരേ നേരത്തെയുള്ള ജോലി തട്ടിപ്പ് കേസിൽ, പണം തിരികെ നൽകാത്തതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് ജപ്തി നടപടിക്ക് കോടതി ഉത്തരവിട്ടിരുന്നു. 2013ൽ അമേരിക്കയിലെ സൂപ്പർ മാർക്കറ്റിൽ മകന് ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി.വി. സെബാസ്റ്റ്യന്റെ കൈയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ ആയിരുന്നു നടപടി. ജപ്തി തടയാൻ സ്വന്തം ബസിന്റെ ടയറുകൾ സോബി ഊരിമാറ്റിയായിരുന്നു. എന്നാൽ ക്രെയിനുമായി എത്തിയ ഉദ്യോഗസ്ഥർ ടയറില്ലാത്ത ബസ് തൂക്കിയെടുത്ത് കോടതിയിലെത്തിച്ചു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നേരത്തെ സോബി വാർത്തകളിൽ നിറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Actor and stage artist Sobi George has been arrested in a major job fraud case involving lakhs of rupees. He is reportedly accused in around 140 cases across Kerala, including financial fraud, visa scams, and illegal money transactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."