ഇറാൻ ആക്രമണം: യു.എ.ഇയിൽ ഇന്ന് 6 മിസൈലുകളും 9 ഡ്രോണുകളും പ്രതിരോധ സേന തകർത്തു; പരുക്കേറ്റവർ 171 ആയി
അബൂദബി: യു.എ.ഇയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ ഇറാൻ തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളും ഒമ്പത് ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഇന്ന് പുറത്തിറക്കിയ പ്രതിരോധ മന്ത്രാലയത്തിന്റെ ദൈനംദിന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ യുഎഇ തടഞ്ഞ ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം 378 ആയി ഉയർന്നു. ആകെ 1,835 ഡ്രോണുകളും 15 ക്രൂയിസ് മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ ഇതുവരെ വെടിവച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ രാജ്യത്ത് പരുക്കേറ്റവരുടെ എണ്ണം 171 ആയി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുവരെ പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ രണ്ട് യുഎഇ സായുധ സേനാംഗങ്ങളും, സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു മൊറോക്കൻ സിവിലിയൻ കോൺട്രാക്ടറും, 8 സാധാരണക്കാരും ഉൾപ്പെടുന്നു.
ലെബനനിലേക്ക് അടിയന്തര സഹായം
യുദ്ധക്കെടുതി അനുഭവിക്കുന്ന ലെബനനിലേക്ക് ദുബൈ അടിയന്തര മെഡിക്കൽ സഹായങ്ങൾ അയച്ചു. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം 'ദുബൈ ഹ്യൂമാനിറ്റേറിയൻ' ആണ് ലോകാരോഗ്യ സംഘടനയ്ക്ക് (WHO) ആവശ്യമായ സാമഗ്രികൾ കൈമാറുന്നത്. 21.5 മെട്രിക് ടൺ മെഡിക്കൽ സാമഗ്രികളാണ് ലെബനിലേക്ക് ദുബൈ അയച്ചത്. നിലവിൽ കരമാർഗമുള്ള വാഹനവ്യൂഹം വഴിയാണ് ഇവ നീങ്ങുന്നത്. വരും ദിവസങ്ങളിൽ തന്നെ സഹായം ലെബനനിൽ എത്തും.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും, തങ്ങളുടെ ആകാശസീമ സംരക്ഷിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത തുടരുമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
On March 27, 2026, the UAE Ministry of Defence reported that its air defense systems successfully intercepted 6 ballistic missiles and 9 drones launched from Iran. This latest action brings the total number of intercepted ballistic missiles to 378 and drones to 1,835 since the conflict began on February 28.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."