സാമ്പത്തിക കേന്ദ്രങ്ങളെ തൊട്ടാൽ പ്രത്യാഘാതം കടുക്കും; ഇസ്റാഈലിന് അവസാന മുന്നറിയിപ്പുമായി ഇറാൻ
തെഹ്‌റാൻ: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കോ സാമ്പത്തിക കേന്ദ്രങ്ങൾക്കോ നേരെ ഇനി ഒരു ആക്രമണമുണ്ടായാൽ ഇസ്റാഈലിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി. ശത്രു രാജ്യങ്ങൾക്ക് ഇറാനെതിരെ യുദ്ധം ചെയ്യാൻ സ്വന്തം മണ്ണ് വിട്ടുകൊടുക്കരുതെന്ന് ഗൾഫ് രാജ്യങ്ങളോട് മസൂദ് പെസെഷ്കിയാൻ ആവശ്യപ്പെടുകയും ചെയ്തു.
അമേരിക്കൻ താൽപ്പര്യങ്ങളെ മാത്രമേ ആക്രമിക്കൂ എന്ന് ഇറാൻ അവകാശപ്പെടുമ്പോഴും, വിമാനത്താവളങ്ങളും ജനവാസ മേഖലകളും ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ഗൾഫ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഇറാനിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ പ്രധാന സ്റ്റീൽ പ്ലാന്റുകളിൽ ഒന്നായ ഖുസെസ്ഥാൻ സ്റ്റീൽ കമ്പനിക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ പ്ലാന്റിലെ പ്രധാന യൂണിറ്റുകൾ തകർന്നതിനെത്തുടർന്ന് ഉൽപ്പാദനം പൂർണ്ണമായും നിർത്തിവെച്ചതായി കമ്പനി അറിയിച്ചു. ഇത് ഇറാന്റെ വ്യാവസായിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
അതേസമയം, രാജ്യത്ത് ഡിജിറ്റൽ ഉപരോധം തുടരുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഇന്റർനെറ്റ് വിച്ഛേദനം 672 മണിക്കൂർ പിന്നിട്ടതായി മോണിറ്ററിംഗ് ഗ്രൂപ്പായ നെറ്റ്ബ്ലോക്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്റർനെറ്റ് ഇല്ലാത്തത് സാധാരണക്കാർക്ക് ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുന്നതിനും പരസ്പരം വിവരങ്ങൾ കൈമാറുന്നതിനും തടസ്സമാകുന്നുണ്ട്. വിവരങ്ങൾ അറിയാനുള്ള പൗരന്മാരുടെ അവകാശത്തെ അധികാരികൾ ലംഘിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.
Iran’s President Masoud Pezeshkian has issued a stern warning to Israel, vowing a "crushing response" if the country’s infrastructure or economic centers are targeted again.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."