വയനാട്ടിൽ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമം? പൊലിസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം
കൽപ്പറ്റ: ജോലിക്ക് നിന്ന വീട്ടിലെ അച്ഛനും മകനും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായെത്തിയ യുവതിയോട് അമ്പലവയൽ പൊലിസ് മോശമായി പെരുമാറിയതായി പരാതി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പീഡനത്തിനിരയായ ഇരുപത്തിമൂന്നുകാരി സ്റ്റേഷനിൽ എത്തിയത്. എന്നാൽ മണിക്കൂറുകളോളം കാത്തുനിർത്തിയിട്ടും യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലിസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ജോലിക്ക് നിന്ന വീട്ടിൽ വെച്ച് അച്ഛനും മകനും ചേർന്ന് യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. രാത്രി പത്തിന് സ്റ്റേഷനിലെത്തിയ യുവതിയെ മൊഴിയെടുക്കാതെ തടഞ്ഞുവെച്ചു. ഇതിനിടെ സ്റ്റേഷനിൽ വെച്ച് യുവതി കുഴഞ്ഞുവീണു. കുഴഞ്ഞുവീണ യുവതിയെ സ്റ്റേഷനിലെ പൊലിസുകാരൻ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. രാത്രിയിൽ പെൺകുട്ടിയെ പൊലിസ് തന്നെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് രാവിലെ കുടുംബാംഗങ്ങൾ എത്തി സംസാരിച്ചപ്പോഴാണ് പീഡനവിവരവും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പുറംലോകമറിയുന്നത്.
പീഡനത്തിനിരയായ ഒരു പെൺകുട്ടി നീതി തേടി സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ ഈ അനുഭവം അങ്ങേയറ്റം നിർഭാഗ്യകരമാണ്. പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
In Wayanad, the family of a 23-year-old woman has leveled serious allegations against the Ambalavayal police for mistreating her after she filed a sexual assault complaint. The woman alleged that she was sexually assaulted by a father and son at the house where she was employed. When she arrived at the police station around 10:00 PM to report the crime, officials reportedly forced her to wait for hours without recording her statement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."