ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍
പട്‌ന: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഭരണഘടനാപരമായ നിബന്ധനകള്‍ പാലിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാര്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍(എം.എല്‍.സി) നിന്ന് രാജിവച്ചു. ഒരാള്‍ക്ക് ഒരേ സമയം, പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും അംഗമായി തുടരാനാവില്ല. ഭരണഘടനയനുസരിച്ച് സ്ഥാനം ലഭിച്ച് 14 ദിവസത്തിുള്ളില്‍ ഏതെങ്കിലും ഒരു സീറ്റില്‍ നിന്ന് രാജിവെക്കണമെന്നാണ് നിയമം. മാര്‍ച്ച് 16 നാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നയാളാണ് നിതീഷ്. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് നിതീഷ് മുഖ്യമന്ത്രി പദവിയൊഴിയുന്നതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍, പാര്‍ട്ടിയിലോ മന്ത്രിസഭയിലോ ഉള്ള അടുപ്പക്കാരുമായി കൂടിയാലോചന പോലും നടത്താതെയാണ് നിതീഷ് പദവിയൊഴിയാനും രാജ്യസഭയിലേക്ക് മത്സരിക്കാനും തീരുമാനിച്ചത്. മകന്‍ നിഷാന്ത് കുമാറിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനും രാജ്യസഭാ സീറ്റില്‍ മത്സരിപ്പിക്കാനും തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെയാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് നിതീഷ് പദവി ഒഴിയുന്നകാര്യം അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷിനെ മുന്‍നിര്‍ത്തിയാണ് എന്‍.ഡി.എ പ്രചാരണം നടത്തിയത്. ഭരണത്തുടര്‍ച്ച നേടിയതോടെ നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി സമ്മതിച്ചെങ്കിലും വൈകാതെ പദവി തങ്ങള്‍ക്ക് കൈമാറണമെന്ന് ജെ.ഡി.യു നേതാക്കളോട് ബി.ജെ.പി സൂചിപ്പിച്ചിരുന്നു.
ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണ് സാധ്യത. ബിഹാറിലെ സവിശേഷമായ രാഷ്ട്രീയ ഘടനയില്‍ വേരുറപ്പിച്ച ജെ.ഡി.യു എന്ന പാര്‍ട്ടിയെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കുക എന്ന ബി.ജെ.പിയുടെ അജണ്ടയാണ് നിതീഷിന്റെ രാജ്യസഭാ പ്രവേശനത്തോടെ സാധ്യമാകുന്നത്.
രാഷ്ട്രീയത്തിലോ പദവിയിലെ ഒട്ടും പരിചയമില്ലാത്ത നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രി പദവി നല്‍കുന്നതോടെ ഭരണം സമ്പൂര്‍ണമായി ബി.ജെ.പിയുടെ കൈപ്പിടിയിലൊതുങ്ങും.
Nitish Kumar has resigned from his position as an MLC in Bihar and is set to move to the Rajya Sabha, marking a significant political shift. The development is being seen by some as the end of an era in Bihar politics, signaling a new phase in his political journey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."