''ഭരണമാറ്റം ഉടന്‍ സംഭവിക്കും, അത് പക്ഷെ ഇറാനിലാവില്ല, അമേരിക്കയിൽ''; ട്രംപിനെ ട്രോളി സഹോദര പുത്രി
വാഷിങ്ടണ്‍: ഇറാന്‍ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ രൂക്ഷമായി പരിഹസിച്ച് അദ്ദേഹത്തിന്റെ സഹോദരപുത്രി രംഗത്ത്. ഇറാനില്‍ ഭരണമാറ്റം യാഥാര്‍ഥ്യമായെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് ക്ലനിക്കല്‍ സൈക്കോളജിസ്റ്റും, കടുത്ത ട്രംപ് വിമര്‍ശകയുമായ മേരി എല്‍ ട്രംപ് രംഗത്തെത്തിയത്. എക്‌സിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ട്രംപിന്റെ നടപടികള്‍ അദ്ദേഹത്തെ തന്നെ തിരിഞ്ഞ് കൊത്തുമെന്ന് മേരി പറഞ്ഞു. ഡൊണാള്‍ഡിന് ഉടന്‍ തന്നെ ഒരു ഭരണമാറ്റം കാണാന്‍ സാധിക്കും, അത് പക്ഷെ ഇറാനിലായിരിക്കില്ലെന്നും, മറിച്ച് ഇവിടെ അമേരിക്കയിലായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇവിടെ രാജാക്കന്‍മാരില്ലെന്ന് ട്രംപ് ഓര്‍ക്കണമെന്നും, ഇറാന് നേരെയുണ്ടായ ആക്രമണം അവിടുത്തെ ജനങ്ങളെ മോചിപ്പിക്കാനല്ലെന്നും, മറിച്ച് ട്രംപിന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും അവര്‍ തുറന്നടിച്ചു. യുദ്ധം വലിയൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്നും, അനേകം ഡോളറുകളും മനുഷ്യജീവനും ആപത്തിലാക്കുമെന്നും അവര്‍ പറഞ്ഞു. താന്‍ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് ട്രംപിന് ബോധ്യമുണ്ട്, ആ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമമാണ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെന്നും മേരി അഭിപ്രായപ്പെട്ടു.
പ്രമുഖ എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായ മേരി ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ നയങ്ങളുടെ കടുത്ത വിമര്‍ശകയാണ്. കൊല്ലപ്പെട്ട ഇറാനിയന്‍ നേതാക്കളുടെ എണ്ണം ചൂണ്ടിക്കാട്ടി ഭരണമാറ്റം സംഭവിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനിലെ പുതിയ വിഭാഗവുമായാണ് ഇപ്പോള്‍ ആശയവിനിമയം നടത്തുന്നതെന്നും ഇത് ഭരണമാറ്റത്തിന് തുല്യമാണെന്നുമായിരുന്നു ട്രംപിന്റെ വാദം.
donald trump’s niece has strongly mocked his claims regarding the iran attack. mary l trump, a clinical psychologist and a vocal critic of trump, responded against his statement that a regime change will happen soon but not in iran it will be in america.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."