പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. വടക്കന്തറയിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടെയാണ് ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാനാർഥിയെ തടഞ്ഞുവെച്ചത്. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് തന്നെ തടഞ്ഞതെന്ന് രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു
പ്രചാരണത്തിനിടെയുണ്ടായ ഈ നടപടി ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പിഷാരടി പറഞ്ഞു. "വോട്ട് ചോദിക്കാനുള്ള ജനാധിപത്യപരമായ അവകാശവും സഞ്ചാര സ്വാതന്ത്ര്യവുമാണ് ഇവിടെ നിഷേധിക്കപ്പെട്ടത്. ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ," അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും, ജനകീയ കോടതിയിൽ ഇതിന് മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് നേരിയ തോതിൽ സംഘർഷാവസ്ഥ നിലനിന്നെങ്കിലും യുഡിഎഫ് പ്രവർത്തകർ സംയമനം പാലിച്ചു.
During his election campaign in Vadakkanthara, Palakkad, UDF candidate and actor Ramesh Pisharody was blocked by a group of BJP workers led by municipal councillor Sindhu Rajan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."