HOME
DETAILS

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

  
April 03, 2026 | 6:33 AM

software engineer ishita yadav commits suicide in hyderabad over dowry harassment

ഹൈദരാബാദ്: അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികൾക്കിടയിൽ സ്ത്രീധനം വില്ലനായി. ഭർത്താവിന്റെ നിരന്തരമായ പീഡനത്തെത്തുടർന്ന് ബിഹാർ സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഇഷിത യാദവ് (26) ജീവനൊടുക്കി. ഹൈദരാബാദിലെ മിയാപുർ മേഖലയിലുള്ള അപ്പാർട്ട്മെന്റിലാണ് ഇഷിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നീരജ് ബൻസാലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

സോഷ്യൽ മീഡിയയിൽ തുടങ്ങിയ പ്രണയം, സ്റ്റാർട്ടപ്പിന്റെ പേരിൽ പീഡനം

2020-ൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷം ഫെബ്രുവരിയിൽ പട്നയിൽ വെച്ച് വിവാഹിതരാവുകയും ചെയ്തു. എന്നാൽ വിവാഹശേഷം ഹൈദരാബാദിലെത്തിയതോടെ നീരജിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായി പൊലിസ് പറയുന്നു.

വിവാഹത്തിന് പിന്നാലെ ഇഷിതയോട് നീരജ് പണം ആവശ്യപ്പെട്ട് തുടങ്ങി. തനിക്ക് സ്ത്രീധനമായി കൂടുതൽ തുക വേണമെന്നായിരുന്നു പ്രധാന ആവശ്യം.തന്റെ പുതിയ സ്റ്റാർട്ടപ്പിലേക്ക് ഇഷിത പണം നിക്ഷേപിക്കണമെന്ന് നീരജ് നിർബന്ധിച്ചു. ഇതിന്റെ പേരിൽ ഇഷിതയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

മനംനൊന്ത് ആത്മഹത്യ

ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദവും മാനസിക പീഡനവുമാണ് ഇഷിതയെ ആത്മഹത്യയിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇഷിതയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധനത്തിന്റെ പേരിൽ നീരജ് മകളെ ഉപദ്രവിച്ചിരുന്നെന്നും കാണിച്ച് ഇഷിതയുടെ മാതാപിതാക്കൾ മിയാപുർ പൊലിസിൽ പരാതി നൽകി.

"യുവതിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭർത്താവ് നീരജിനെ നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്താൻ സാധ്യതയുണ്ടെന്ന്" മിയാപുർ പൊലിസ് പറഞ്ഞു.

ഹൈദരാബാദിലെ ഐടി മേഖലയെ ഒന്നടങ്കം നടുക്കിയ ഈ സംഭവം സ്ത്രീധന സമ്പ്രദായം ഇന്നും ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവായി മാറുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  9 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  9 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  9 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  9 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  9 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  9 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  9 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  9 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  9 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  9 days ago