തൃശൂരിൽ വോട്ടർമാരെ വിലയ്ക്കെടുക്കാൻ ബിജെപി; സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് കിറ്റ് വിതരണമെന്ന് ആരോപണം
തൃശൂർ: വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ഗുരുതര ആരോപണവുമായി എൽഡിഎഫ് രംഗത്ത്. തൃശൂർ ഒളരിയിലെ ഒരു സ്വകാര്യ സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം നടന്നതെന്നാണ് പരാതി. പണം മുടക്കി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് പ്രദേശവാസികളായ ചിലർ കിറ്റുകൾ വാങ്ങി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് കിറ്റുകൾക്ക് ഓർഡർ നൽകിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ വെളിപ്പെടുത്തി. രാധാകൃഷ്ണൻ ബിജെപി പ്രാദേശിക നേതാവാണെന്ന് സിപിഐ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കോടിക്കണക്കിന് രൂപ ഒഴുക്കുകയാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
"ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും ബിജെപി സമാനമായ രീതിയിൽ കിറ്റുകൾ വിതരണം ചെയ്തിരുന്നു. വോട്ടർമാരെ പണം നൽകി വിലയ്ക്കെടുക്കാനുള്ള നീക്കം ജനാധിപത്യത്തിന് ഭീഷണിയാണ് എന്ന് എൽഡിഎഫ് നേതൃത്വം പറഞ്ഞു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും എൽഡിഎഫ് അറിയിച്ചു. സംഭവസ്ഥലത്ത് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.
The LDF has alleged that the BJP is attempting to sabotage the Thrissur election by distributing kits to voters through a supermarket in Olari. Local residents were seen collecting kits ordered by a person named Radhakrishnan, whom the CPI identifies as a BJP leader. LDF workers staged a protest at the site, claiming that the BJP is spending crores to influence the outcome, and they have announced plans to file a formal complaint with the Election Commission.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."