ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം
വാരാണസി: ഗംഗാനദിയില്‍ ബോട്ടിലിരുന്ന് യുവാക്കള്‍ മദ്യപിച്ച് ഡിജെ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ വ്യാപക വിമര്‍ശനം. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. ആഴ്ച്ചകള്‍ക്ക് മുന്‍പ് ഗംഗാനദിയില്‍ ബോട്ടിലിരുന്ന് ഇഫ്താര്‍ സംഘടിപ്പിച്ച മുസ്‌ലിം യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്ത നടപടിയോട് താരതമ്യം പെടുത്തിയാണ് ചര്‍ച്ചകള്‍ ഉയരുന്നത്.
ഡിജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷര്‍ട്ട് ധരിക്കാത്ത ഒരാള്‍ മദ്യം കഴിക്കുന്നതും പശ്ചാത്തലത്തില്‍ ഉച്ചത്തില്‍ സംഗീതം മുഴങ്ങുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയില്‍ സംഗീതത്തിന്റെ അകമ്പടിയോടെ ബോട്ടുകളുടെ ഒരുനിര തന്നെ കടന്നുപോകുന്നതും ദൃശ്യമാണ്.
നേരത്തെ മതവികാരം വ്രണപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇഫ്താറില്‍ പങ്കെടുത്ത 14 മുസ് ലിം ചെറുപ്പക്കാരെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇഫ്താറിനിടെ മാംസാഹാരം കഴിച്ചെന്നാരോപിച്ചായിരുന്നു നടപടി. ഹിന്ദു യുവമോര്‍ച്ച നേതാവ് രജത് ജയസ്വാളാണ് അടിസ്ഥാന രഹിത ആരോപണങ്ങളുയര്‍ത്തി മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ പരാതി നല്‍കിയത്.
ഇതേ ആവേശം പുണ്യനദിയില്‍ മദ്യപാനവും ഡിജെയും നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ കാണുന്നില്ലെന്നാണ് വിമര്‍ശനമുയരുന്നത്.
അതേസമയം മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ന്യായീകരണവുമായി പൊലിസ് രംഗത്തെത്തി. ചൈത്ര നവരാത്രിയോടനുബന്ധിച്ച് മാഞ്ചി സമുദായത്തില്‍പ്പെട്ടവര്‍ സംഘടിപ്പിച്ച മതപരമായ ഘോഷയാത്രയാണിതെന്നാണ് വാദം. ശീതളഘട്ടില്‍ നിന്ന് ആരംഭിച്ച് ചോട്ടി ശീതള മാതാ ക്ഷേത്രം വഴി മിര്‍സാപൂരിലേക്കായിരുന്നു ഷോഷയാത്ര. രാത്രിയില്‍ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഈ വീഡിയോകളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും, ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലിസ് പറഞ്ഞു. ഈ സംഭവം മതവികാരം വ്രണപ്പെടുത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പൊലിസ് നല്‍കിയിട്ടില്ല.
there is widespread criticism after a group of youths held a dj party and consumed alcohol on a boat in the ganga river. despite visuals of the party surfacing, allegations are rising that the government has not taken action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."