HOME
DETAILS

'കൊലക്കളത്തിലേക്ക് അയച്ചല്ലോ എന്റെ മകനെ'; അഞ്ചരക്കണ്ടിയില്‍ പിടഞ്ഞുവീണ നിതിന്‍രാജിന് നാടിന്റെ കണ്ണീര്‍ വിട

  
April 12, 2026 | 3:05 AM

sent him to the killers heartbreak as nitin raj is laid to rest amid allegations of brutal torture

 

കണ്ണൂര്‍: വിയര്‍പ്പൊഴുക്കി പഠിച്ച് ഒരു ഡോക്ടറാവാന്‍ മോഹിച്ച പാവം വീട്ടിലെ ചെക്കന് ഒടുവില്‍ അന്ത്യവിശ്രമം സ്വന്തം വീട്ടുമുറ്റത്ത് തന്നെ ഒരുക്കേണ്ടിവന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിതിന്‍രാജിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇത് ആത്മഹത്യയല്ല, ആ വിദ്യാലയത്തിലെ 'ഘാതകന്മാര്‍' ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ രോദനം.

ഹോസ്റ്റല്‍ മുറിയില്‍ മകന്‍ അനുഭവിച്ചത് നരകയാതന തന്നെയാണെന്ന് ബന്ധുക്കള്‍ പറയുന്നു. പനി പിടിച്ച് വിറച്ച് കിടന്നപ്പോള്‍ പോലും ഒരിറ്റ് കരുണ കാട്ടിയില്ല. ഒറ്റപ്പെട്ട മുറിയില്‍ പൂട്ടിയിട്ടു. കൂടെയുള്ളവരോട് മിണ്ടാന്‍ പോലും സമ്മതിച്ചില്ല. പീഡനം സഹിക്കവയ്യാതെ 'പഠിത്തം മതിയാക്കി പോന്നോട്ടെ' എന്ന് ചോദിച്ച മകനെ നിര്‍ബന്ധിച്ച് തിരിച്ചയച്ചതോര്‍ത്താണ് വീട്ടുകാരുടെ നെഞ്ചുപൊട്ടുന്നതും.

മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ശബ്ദരേഖ
മരിക്കുന്നതിന് തൊട്ടുമുമ്പ് നിതിന്‍ കൂട്ടുകാര്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ കേട്ടാല്‍ ആരും നടുങ്ങിപ്പോവും.
നിറത്തിന്റെ പേരും ജാതിയും പറഞ്ഞ് ടീച്ചര്‍മാര്‍ പോലും അവനെ വേട്ടയാടിയിരുന്നു. കൈകാലുകള്‍ വെട്ടിമാറ്റും എന്നായിരുന്നു അധ്യാപകരുടെ ഭീഷണിപ്പെടുത്തല്‍.

അസുഖബാധിതയായ അമ്മയെക്കുറിച്ച് ക്രൂരമായ തമാശകള്‍ പറഞ്ഞ് അധ്യാപകര്‍ ആസ്വദിച്ചിരുന്നു. സ്റ്റാഫ് റൂം ഒരു പീഡനമുറിയാണെന്ന് ആ സന്ദേശത്തില്‍ നിതിന്‍ വിതുമ്പുന്നുണ്ട്.

പഠിക്കാന്‍ മിടുക്കനായിരുന്ന നിതിനെ സീനിയര്‍ കുട്ടികളും വെറുതെ വിട്ടില്ല. കടുത്ത റാഗിങിന് ഇരയാക്കി. പരാതിയുമായി ചെന്നപ്പോള്‍ അധികൃതര്‍ മുഖം തിരിച്ചു. നാല് കൊല്ലം കഷ്ടപ്പെട്ട് പ്രവേശന പരീക്ഷ എഴുതി നേടിയ സീറ്റാണ് ഒടുവില്‍ അവന്റെ മരണക്കെണിയായി മാറിയത്.

പെയിന്റിങ് തൊഴിലാളിയായ അച്ഛന്റെയും ലതയുടെയും എല്ലാമെല്ലാമായിരുന്നു നിതിന്‍. മകന്റെ മരണത്തിന് ഉത്തരവാദികളായ 'ഘാതകന്മാരെ' നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ അടങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. പരാതിയെത്തുടര്‍ന്ന് ചില അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും ഉന്നതതല അന്വേഷണം വേണമെന്നാണ് നാടിന്റെ ആവശ്യം.

 

The tragic death of Nitin Raj, a first-year BDS student at Kannur Dental College, has sparked outrage as his family alleges that relentless casteist slurs, severe ragging, and institutional harassment by staff drove him to take his own life.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  6 days ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  6 days ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  6 days ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  6 days ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  6 days ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  6 days ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  6 days ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  6 days ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  6 days ago
No Image

യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; നാല് ക്രൂയിസ് മിസൈലുകൾ തകർത്തു, രാജ്യം അതീവ ജാഗ്രതയിൽ

uae
  •  6 days ago