HOME
DETAILS

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയത് ഇവിടെ...

  
Web Desk
April 12, 2026 | 9:49 AM

iran us talks end without deal over three key disagreements tehran signals openness to diplomacy

തെഹ്‌റാന്‍: പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നതിനാലാണ് യു.എസുമായുള്ള ചര്‍ച്ചകള്‍ ധാരണയിലെത്താതെ അവസാനിച്ചതെന്ന് സൂചന. ഇറാന്‍ വിദേശകാര്യ മന്ത്രാലയം തന്നെയാണ് ഇക്കാര്യം വെളിപെടുത്തിയിരിക്കുന്നത്. 

 ഇറാന്‍ മുന്നോട്ട് വെച്ച 10 പോയിന്റുകളും അമേരിക്കയുടെ വ്യവസ്ഥകളും ചര്‍ച്ച ചെയ്തു. ചില കാര്യങ്ങളില്‍ ധാരണയിലെത്തി. എന്നാല്‍ മൂന്ന് വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നു- മന്ത്രാലയം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം പൂര്‍ണായും അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുക എന്നിങ്ങനെ യു.എസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ ഇറാന്‍ പ്രതിനിധികള്‍ അംഗീകരിച്ചില്ല. ലെബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല- മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അതേസമയം,  നയതന്ത്ര സാധ്യതകള്‍ അസാനിച്ചിട്ടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇറാന്റെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള ഉപാധികള്‍ അംഗീകരിക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച സമയം പ്രഖ്യാപിച്ചിട്ടില്ല.

അതിനിടെ, യു.എസുമായി ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇറാന്‍ 'തിടുക്കം കാട്ടുന്നില്ല' എന്നും 'പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണ്' എന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ചര്‍ച്ചയില്‍ ന്യായമായ ആവശ്യങ്ങള്‍ ഇറാന്‍ മുന്നോട്ടു വെച്ചപ്പോള്‍  അമിതമായ ആവശ്യങ്ങളാണ് യു.എസിന്റ ഭാഗത്തു നിന്നുണ്ടായതെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യായമായ ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ഇറാന്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ യു.എസ് തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തി.  ഇറാനിന് ന്യായമായി തോന്നുന്ന ഒരു കരാര്‍ എന്ന ധാരണയില്‍ അമേരിക്ക എത്തുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി മാറില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

യുദ്ധത്തില്‍ വെടിനിര്‍ത്തലിന് യു.എസുമായി മറ്റൊരു ചര്‍ച്ച നടത്താന്‍ ഇറാന് പദ്ധതിയില്ലെന്ന് ഇറാനിയന്‍ പ്രതിനിധി സംഘത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ അമേരിക്കന്‍ സംഘം 'ഒരു ഒഴികഴിവ് തേടുകയായിരുന്നു'. ഇറാന്‍ പ്രതിനിധിസംഘത്തെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നു.


21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും ഇറാനുമായി ഒരു കരാറിലെത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് തന്റെ ചര്‍ച്ചാ സംഘം പാകിസ്ഥാന്‍ വിടുകയാണെന്നാണ് യു.എസ് വൈസ് പ്രസിഡന്റ് വാന്‍സ് ഞായറാഴ്ച വ്യക്തമാക്കിയത്. 
 ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് റൗണ്ട് ചര്‍ച്ചകളാണ് നടന്നത്. ഓരോന്നിനും ശേഷം ഇരുപക്ഷവും തമ്മില്‍ കുറിപ്പുകളുടെ കൈമാറ്റവും നടന്നിരുന്നു.

1979നു ശേഷം ആദ്യമായാണ് ഇറാനും യു.എസും നേരിട്ട് വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തുന്നത്. ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്ന ശേഷം അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇതാദ്യമാണ്. ഇന്നലെയാണ് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘവും ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗാച്ചിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ പ്രതിനിധി സംഘവും വെടിനിര്‍ത്തല്‍ തുടര്‍ ചര്‍ച്ചയ്ക്കായി ഇസ് ലാമാബാദിലെത്തിയത്. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാനും യു.എസും തമ്മില്‍ നേരിട്ടല്ലാതെ ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഇരു രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്താന്‍ സന്നദ്ധരാണെന്ന് ഇന്നലെ അറിയിക്കുകയായിരുന്നു. 

നേരത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി തയാറാക്കിയ 10ഇന നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനമെടുത്തു 15 ദിവസത്തിനകം നടപ്പാക്കുകയാണ് ഇപ്പോഴത്തെ ചര്‍ച്ചയുടെ ലക്ഷ്യമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നത്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ യു.എസ് പാലിച്ചിട്ടില്ലെന്നും ലബനാനില്‍ ആക്രമണം തുടരുകയാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും ഹോര്‍മുസ് വഴി കപ്പലുകള്‍ കടന്നുപോയിട്ടില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

iran says talks with the us failed due to disagreements on key issues including hormuz control and uranium enrichment but leaves door open for future diplomacy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  2 days ago
No Image

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

National
  •  2 days ago
No Image

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

uae
  •  2 days ago
No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  2 days ago