ഗോൾകീപ്പറോട് എത്ര ഗോൾ നേടിയെന്ന് ചോദിക്കുമോ?; വിക്കറ്റ് ലഭിക്കാത്ത ബുംറയെ മുൻ ചൈന്നൈ താരം
മുംബൈ: ഐപിഎൽ 2026 സീസണിൽ വിക്കറ്റ് വീഴ്ത്താൻ പാട്പെടുന്ന ജസ്പ്രീത് ബുംറയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആർസിബി - മുംബൈ മത്സരത്തിന് പിന്നാലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ മുംബൈയുടെ ബൗളിംഗ് നിരയെയും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തന്ത്രങ്ങളെയും രൂക്ഷമായി വിമർശിച്ചത്.
ഫുട്ബോൾ ഉപമയുമായി അശ്വിൻ
ബുംറക്ക് വിക്കറ്റ് കിട്ടാതതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് ഫുട്ബോളലെ ഒരു ഉദാഹരണത്തിലൂടെയാണ് അശ്വിൻ മറുപടി നൽകിയത്.
"നിങ്ങൾ ഒരു ഗോൾകീപ്പറോട് എത്ര ഗോളുകൾ നേടിയെന്ന് ചോദിക്കുമോ? ഗോൾകീപ്പറുടെ ജോലി ഗോൾ തടയുക എന്നതാണ്. അതുപോലെ ടി20 ക്രിക്കറ്റിൽ ഒരു ബൗളറുടെ പ്രാഥമിക ധർമ്മം റൺസ് വിട്ടുകൊടുക്കാതിരിക്കുക എന്നതാണ്. നിങ്ങൾ ആറ് റൺസ് ലാഭിച്ചാൽ, നിങ്ങളുടെ ടീമിന് അത് വിജയത്തിലേക്ക് വഴിതുറക്കുമെന്ന്." അശ്വിൻ പറഞ്ഞു.
മുംബൈയുടെ ബൗളിംഗ് പ്രതിസന്ധി
തന്റേ ഐപിഎൽ കരിയറിൽ ആദ്യമായി തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ വിക്കറ്റ് ലഭിക്കാതെ നിൽക്കുന്ന ബുംറയെ മറ്റ് ബൗളർമാർ സഹായിക്കുന്നില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.ക്രുനാൽ പാണ്ഡ്യയുടെ ബൗളിംഗ് മികവിന്റെ പുറകിലൂടെ സുയാഷ് ശർമ്മയ്ക്ക് വിക്കറ്റ് ലഭിക്കുന്നത് പോലെ ബുംറയ്ക്ക് പിന്തുണ നൽകാൻ മുംബൈ നിരയിൽ ആരുമില്ല.
പവർപ്ലേയിൽ പുതിയ പന്ത് ബുംറയ്ക്ക് നൽകാത്ത ഹാർദിക് പാണ്ഡ്യയുടെ തീരുമാനത്തെയും അശ്വിൻ ചോദ്യം ചെയ്തു. 17-ാം ഓവറിൽ മാത്രം ബുംറയെ വീണ്ടും കൊണ്ടുവരുന്നത് ടീമിന് ഒരിക്കലും ഗുണം ചെയ്യുന്നില്ലെന്ന് അശ്വിൻ നിരീക്ഷിച്ചു.
ബുംറയുടെ പ്രകടനം ഒറ്റനോട്ടത്തിൽ
ആർസിബി 240 റൺസ് അടിച്ചുകൂട്ടിയ മത്സരത്തിൽ മുംബൈ നിരയിൽ ഏറ്റവും കുറഞ്ഞ എക്കണോമിയിൽ പന്തെറിഞ്ഞത് ബുംറയായിരുന്നു. എങ്കിലും ഈ സീസണിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് 123 റൺസ് വിട്ടുകൊടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കഴിഞ്ഞിട്ടില്ല. മുംബൈയുടെ തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു ഇന്നലത്തേത്.
ബുംറയുടടേത് ഒരിക്കലും വിക്കറ്റ് വരൾച്ചയല്ല, മറിച്ച് മുംബൈയുടെ ബൗളിംഗ് യൂണിറ്റിലെ ഒത്തിണക്കമില്ലായ്മയാണ് ടീമിനെ പിന്നോട്ടടിക്കുന്നതെന്നാണ് അശ്വിന്റെ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."