HOME
DETAILS

താമരശ്ശേരി ചുരത്തിൽ അമ്മയെയും മകനെയും രാത്രി ഇറക്കിവിട്ടു; കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ പരാതി 

  
Web Desk
April 14, 2026 | 8:52 AM

mother and son left stranded at thamarasery mountain pass at night complaint against ksrtc swift employees

കോടഞ്ചേരി: ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ഛർദിക്കാനിറങ്ങിയ വയോധികയായ അമ്മയെയും മകനെയും പെരുവഴിയിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കടന്നു കളഞ്ഞു. മൈസൂരുവിൽനിന്ന് ചങ്ങനാശേരിയിലേക്ക് യാത്ര ചെയ്തിരുന്ന അമ്മയെയും മകനെയുമാണ് രാത്രി 11.30-ഓടെ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് മുകളിലുള്ള വ്യൂ പോയന്റിൽ ജീവനക്കാർ ഇറക്കി സ്ഥലം വിട്ടത്.

ദീർഘ യാത്രയ്ക്കിടെ ത്രേസ്യാമ്മയ്ക്ക് കടുത്ത ഛർദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ബസ് വ്യൂ പോയന്റിൽ നിർത്തിയിരുന്നു. അമ്മയും മകനും താഴെയിറങ്ങി. 15 മിനിറ്റോളം ബസ് അവിടെത്തന്നെ കാത്തുനിന്നു. എന്നാൽ, തിരുവനന്തപുരത്തേക്കുള്ള ബസായതിനാൽ ഇനിയും സമയം കളയാനാകില്ലെന്ന് പറഞ്ഞ് ജീവനക്കാർ യാത്രക്കാരെ കയറ്റാതെ വണ്ടി എടുത്തു പോവുകയായിരുന്നു എന്നാണ് പരാതി.

പരിചയമില്ലാത്ത സ്ഥലത്ത് പാതിരാത്രിയിൽ പകച്ചുനിന്ന മകനെയും അവശയായ അമ്മയെയും കണ്ട മറ്റ് യാത്രക്കാരാണ് വിവരം ഹൈവേ പൊലിസിനെ അറിയിച്ചത്. തുടർന്ന് പൊലിസ് അടിവാരത്തെ ആംബുലൻസ് ഡ്രൈവറും ചുരം സംരക്ഷണ സമിതി പ്രവർത്തകനുമായ അബ്ദുൽ ലത്തീഫിനെയും സെയ്യനെയും വിവരമറിയിച്ചു.

ചുരത്തിലെ കനത്ത ഗതാഗതക്കുരുക്കിനിടയിലും പൊലിസ് പാതയൊരുക്കിയതിനെത്തുടർന്ന് 50 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് വ്യൂ പോയന്റിലെത്തിയത്. ആംബുലൻസ് എത്തി ഛർദിച്ച് അവശയായ ത്രേസ്യാമ്മയെ ഉടൻ തന്നെ പുതുപ്പാടി ജനത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഈ നടപടിക്കെതിരെ യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 900 രൂപയുടെ ടിക്കറ്റെടുത്താണ് ഇരുവരും യാത്ര ചെയ്തിരുന്നത്. ആശുപത്രിയിൽ എത്തിക്കാൻ പോയിട്ട്, ടിക്കറ്റ് പണം പോലും തിരികെ നൽകാതെയാണ് ബസ് കടന്നുപോയത്.

 

A mother and her son were reportedly abandoned by a KSRTC Swift bus at the Thamarassery mountain pass late at night. The elderly woman, Thresyamma, had stepped off the bus at the 9th hairpin curve view point to vomit due to motion sickness.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago