കുടുംബവഴക്കിനെച്ചൊല്ലി വീടുവിട്ടിറങ്ങിയ സ്ത്രീ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു
നടുവട്ടം: കുടുംബവഴക്കിനെച്ചൊല്ലി വീടുവിട്ടിറങ്ങിയ 56-കാരി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഊട്ടി-ഗൂഡല്ലൂർ റോഡിൽ ഹനുമാപുരം സ്വദേശി പാർവതിയാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. ഭർത്താവ് നേരത്തെ മരിച്ചതാണ്. മകനും മരുമകളോടൊപ്പമാണ് പാർവതി താമസിച്ചിരുന്നത്.
ഏപ്രിൽ 11-ന് രാത്രി ഇരുവരും വീട്ടിൽ വച്ച് വഴക്ക് നടന്നു. തുടർന്ന് പാർവതി ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങുകയായിരുന്നു. രണ്ട് ദിവസമായിട്ടും പാർവതി തിരികെ വരാത്തതിനെ തുടർന്ന് ബന്ധുക്കൾ വനം വകുപ്പിനെയും പൊലിസിനെയും വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നടുവട്ടം പൊലിസ് അന്വേഷണം ആരംഭിച്ചു.
A middle-aged woman, who had reportedly left her home following a domestic dispute, was tragically killed in a tiger attack. The incident occurred after she wandered into a forested area or a region known for wildlife activity. Local authorities recovered her body, and the event has sparked significant concern regarding human-wildlife conflict in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."