HOME
DETAILS

മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരെ ലൈംഗികാധിക്ഷേപം: 'ലേറ്റസ്റ്റ്' എഡിറ്ററുടെ അപ്പീൽ സുപ്രിം കോടതി തള്ളി; ശിക്ഷ നിലനിൽക്കും

  
Web Desk
April 17, 2026 | 1:31 AM

sexual harassment news against muslim league woman leader supreme court dismisses latest editors appeal sentence to stand

ന്യൂഡൽഹി: കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർപേഴ്സണെതിരെ ലൈംഗിക ചുവയോടെ വ്യാജവാർത്ത പ്രസിദ്ധീകരിച്ച കേസിൽ 'ലേറ്റസ്റ്റ്' സായഹ്ന പത്രത്തിന്റെ മാനേജിങ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന് കനത്ത തിരിച്ചടി. ഹൈക്കോടതി വിധിച്ച ശിക്ഷാവിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ സുപ്രിം കോടതി തള്ളി.  

പിഴത്തുക കെട്ടിവെക്കാൻ കോടതി നൽകിയ നിർദ്ദേശം രണ്ടുതവണയിലധികം ലംഘിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. ശിക്ഷാ നടപടികളിൽ ഇളവ് തേടിയായിരുന്നു ഹരജിക്കാരൻ സുപ്രിം കോടതിയെ സമീപിച്ചത്. ഇതോടെ ശിക്ഷയും പിഴയും അരവിന്ദൻ അനുഭവിക്കേണ്ടി വരും.

2013-ലാണ് മുസ്‌ലിം ലീഗ് നേതാവും കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്സണുമായിരുന്ന ഹസീന താജുദ്ദീനെതിരെ ലേറ്റസ്റ്റ് പത്രത്തിൽ അവർക്കെതിരെ അശ്ലീല ചുവയുള്ളതും അപകീർത്തികരവുമായ വാർത്തകൾ പ്രസിദ്ധീകരിച്ചത്. തുടർന്ന് നടന്ന നിയമപോരാട്ടത്തിൽ 2019-ൽ ഹോസ്ദുർഗ് കോടതി അരവിന്ദന് തടവുശിക്ഷയും പിഴയും വിധിച്ചു.

ഈ വിധിക്കെതിരെ കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും രണ്ട് കോടതികളും ശിക്ഷ ശരിവെക്കുകയാണുണ്ടായത്. ഇതിനെതിരെയാണ് അരവിന്ദൻ സുപ്രിം കോടതിയെ സമീപിച്ചത്. എന്നാൽ, അപ്പീൽ പരിഗണിക്കവേ പിഴത്തുക കെട്ടിവെക്കാൻ കോടതി രണ്ടുതവണ അവസരം നൽകിയിട്ടും അത് പാലിക്കാൻ പ്രതി തയ്യാറായില്ല. ഇതോടെ കോടതി അപ്പീൽ തള്ളുകയായിരുന്നു.

ശിക്ഷിക്കപ്പെട്ടതിന് ശേഷവും ഹസീന താജുദ്ദീനെതിരെ പത്രത്തിലൂടെ അശ്ലീല വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തുടർന്നുവെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അരവിന്ദനെതിരെ സമാന സ്വഭാവമുള്ള ആറിലധികം കേസുകൾ നിലവിലുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

"സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകുന്നത് മാധ്യമപ്രവർത്തനമല്ലെന്നും അർഹമായ ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കണമെന്നും" പരാതിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.

പരാതിക്കാരിക്ക് വേണ്ടി അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ, അനിരുധ് കെ.പി എന്നിവരും സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ. ഹർഷദ് വി. ഹമീദ്, ദിലീപ് പൂളക്കോട്ട് എന്നിവരും ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശ്രീറാം പറക്കാട്ട് ഹാജരായി.

 

The Supreme Court of India has upheld the conviction of Aravindan Manikkoth, managing editor of the Latest evening daily, for publishing sexually colored and defamatory news against Haseena Tajuddin, a Muslim League leader and former Kanhangad Municipal Chairperson.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  a day ago
No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  a day ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  a day ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  a day ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  a day ago
No Image

യു.ഡി.എഫ് മന്ത്രിസഭ: പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം

Kerala
  •  a day ago
No Image

ഇടുക്കിക്കും പത്തനംതിട്ടയ്ക്കും നിരാശ; കോഴിക്കോടിന് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം; രണ്ടാം പിണറായി സർക്കാരിന് പിന്നാലെ യു.ഡി.എഫ് മന്ത്രിസഭയിലും കാസർകോടിന് മന്ത്രിയില്ല

Kerala
  •  a day ago
No Image

ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാർക്ക് നൽകിയ വാക്ക് പാലിക്കുമോ? വി.ഡി സതീശനിൽ വലിയ പ്രതീക്ഷയോടെ ആശാ വർക്കർമാർ

Kerala
  •  a day ago
No Image

നഫീസത്ത് ബീവിയുടെ പിൻഗാമിയായി ഷാനിമോൾ ഉസ്മാൻ

Kerala
  •  a day ago
No Image

ടീം വി.ഡി.എസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സഭയിൽ 14 പുതുമുഖങ്ങൾ

Kerala
  •  a day ago