HOME
DETAILS

സംഘടനാ വിരുദ്ധ പ്രവർത്തനം: ടി. പുരുഷോത്തമനെ സി.പി.എം പുറത്താക്കി; നടപടി വി. കുഞ്ഞികൃഷ്ണനുമായി സഹകരിച്ചതിന്

  
April 19, 2026 | 5:47 AM

cpm expels t purushothaman in payyannur over anti-party activities and links with v kunjikrishnan

പയ്യന്നൂർ: സി.പി.എം എ.കെ.ജി ഭവൻ ബ്രാഞ്ച് അംഗവും പ്രമുഖ ചെമ്മീൻ കർഷകനുമായ ടി. പുരുഷോത്തമനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ നീക്കം ചെയ്തത്. പാർട്ടി നേരത്തെ പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനുമായി സഹകരിച്ചു എന്ന ഗുരുതരമായ ആരോപണത്തെ തുടർന്നാണ് ഈ കർശന നടപടി.

നടപടിക്ക് പിന്നിലെ കാരണങ്ങൾ:

പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പുരുഷോത്തമൻ സജീവമായി പങ്കെടുത്തത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രവർത്തിച്ചു എന്ന ആരോപണവും ഇദ്ദേഹത്തിനെതിരെയുണ്ട്.ആരോപണങ്ങളിൽ പാർട്ടി നൽകിയ കത്തിന് പുരുഷോത്തമൻ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് പുറത്താക്കൽ തീരുമാനമുണ്ടായത്.

വിവാദങ്ങളും അക്രമങ്ങളും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ടി. പുരുഷോത്തമന്റെ വീടിനും കാറിനും നേരെ ആക്രമണം ഉണ്ടായിരുന്നു. ഈ കേസിൽ അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിലായത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏരിയാ കമ്മിറ്റി അംഗം എ.വി. രഞ്ജിത്തും പുരുഷോത്തമനും തമ്മിൽ സോഷ്യൽ മീഡിയയിൽ നടത്തിയ പരസ്യമായ പോര് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.

രണ്ടാം തവണയും പുറത്തേക്ക്

ടി. പുരുഷോത്തമൻ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ പാർട്ടി വിട്ട അദ്ദേഹം സി.പി.ഐ, ജെ.എസ്.എസ് എന്നീ പാർട്ടികളിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ച ശേഷമാണ് സി.പി.എമ്മിലേക്ക് മടങ്ങിയെത്തിയത്.

ശനിയാഴ്ച ചേർന്ന ബ്രാഞ്ച് യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. സരിൻ ശശിയാണ് നടപടി റിപ്പോർട്ട് ചെയ്തത്. ഏരിയാ കമ്മിറ്റി അംഗം എം. രാഘവനും യോഗത്തിൽ സന്നിഹിതനായിരുന്നു. വി. കുഞ്ഞികൃഷ്ണൻ വിഷയവുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാ നദിയിലെ ഇഫ്താര്‍ വിരുന്ന്; സംഘപരിവാർ പരാതിയിൽ ജയിലിലായ യുവാക്കളിൽ എട്ടുപേർക്ക് 58 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം

Kerala
  •  5 days ago
No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  5 days ago
No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  5 days ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  5 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  5 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  5 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  5 days ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  5 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  5 days ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  5 days ago