ഫെർഗൂസൻ യുഗത്തിനും അസാധ്യമായത് കാരിക് നേടി! 41 വർഷത്തെ ശാപം തീർത്ത് യുണൈറ്റഡ്
മാഞ്ചസ്റ്റർ: ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസന്റെ കീഴിൽ 13 പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗും നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് അക്കാലത്ത് പോലും സാധിക്കാത്ത ഒരു നേട്ടം ഒടുവിൽ തേടിയെത്തി. നീണ്ട 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് റെഡ് ഡെവിൾസ് ഈ 'അപൂർവ്വ നേട്ടം' കൈവിരിച്ചത്.
1985-ന് ശേഷം ഇതാദ്യം
ഒരു പ്രീമിയർ ലീഗ് സീസണിൽ തന്നെ പ്രമുഖ ടീമുകളായ ആഴ്സണൽ, ലിവർപൂൾ, ചെൽസി എന്നിവരെ അവരുടെ തട്ടകത്തിൽ (Away Match) പോയി തോൽപ്പിക്കുക എന്ന റെക്കോർഡാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. 1985-ന് ശേഷം ഇതാദ്യമായാണ് ഈ മൂന്ന് വലിയ ടീമുകളെയും അവരുടെ മൈതാനത്ത് വെച്ച് ഒരുമിച്ച് പരാജയപ്പെടുത്താൻ യുണൈറ്റഡിന് സാധിക്കുന്നത്.
യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളായി കണക്കാക്കപ്പെടുന്ന 1999-ലെ 'ട്രെബിൾ' വിന്നേഴ്സിനോ, 2008-ലെ ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങിയ സംഘത്തിനോ ഈ നേട്ടം കൈവരിക്കാനായിരുന്നില്ല.
ഈ സീസണിലെ പ്രകടനം
ഈ സീസണിൽ ചെൽസിയെ 1-0 നും 2-1 നും തോൽപ്പിച്ച യുണൈറ്റഡ്, ലിവർപൂളിനെ 2-1 നും ആഴ്സണലിനെ 3-2 നും പരാജയപ്പെടുത്തി. ഈ ആറ് വലിയ മത്സരങ്ങളിൽ നാലിലും അസിസ്റ്റുകൾ നൽകി ബ്രൂണോ ഫെർണാണ്ടസ് തിളങ്ങി. നിലവിൽ 58 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്.
കാര്യങ്ങൾ അത്ര ശുഭകരമല്ല
റെക്കോർഡ് ബുക്കിൽ ഈ നേട്ടം ഇടംപിടിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൊത്തത്തിലുള്ള പ്രകടനം ആരാധകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നതല്ല.പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് 0-3 ന് പരാജയപ്പെട്ടു.ന്യൂകാസിൽ, ബ്രെന്റ്ഫോർഡ്, ആസ്റ്റൺ വില്ല എന്നിവരോടും തോൽവി വഴങ്ങി.ലിവർപൂളിനെതിരെ ജയിച്ചുവെങ്കിലും ആ മത്സരത്തിൽ യുണൈറ്റഡിന്റെ പന്തടക്കം (Possession) വെറും 37 ശതമാനം മാത്രമായിരുന്നു.
മൈക്കൽ കാരിക്കിന് കീഴിൽ ടീം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും കിരീടം നേടാനുള്ള സാധ്യതകൾ വളരെ വിരളമാണ്. എങ്കിലും നാല് പതിറ്റാണ്ടായി തകർക്കാൻ കഴിയാത്ത ഈ റെക്കോർഡ് യുണൈറ്റഡ് ആരാധകർക്ക് വലിയ ആവേശം നൽകുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."