HOME
DETAILS

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

  
April 23, 2026 | 2:33 AM

strong criticism against bjp kasargod district president after voting

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട് ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷം. മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ ജില്ലാ അധ്യക്ഷ എം.എൽ അശ്വിനിക്കെതിരേ കടുത്ത വിമർശനം ഉയർന്നു. മഞ്ചേശ്വരത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന പ്രക്രിയയിൽ ജില്ലാ നേതൃത്വം ജാഗ്രത കാട്ടിയില്ലെന്നും ഇത് മണ്ഡലത്തിലെ വിജയസാധ്യതയെ അട്ടിമറിച്ചെന്നുമാണ് പ്രധാന ആരോപണം.

മഞ്ചേശ്വരം പോലൊരു നിർണായക മണ്ഡലത്തിൽ ഓരോ വോട്ടും വിലപ്പെട്ടതാണെന്നിരിക്കെ, വോട്ട് ചേർക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അശ്വിനി പരാജയപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. മണ്ഡലത്തിൽ പുതുതായി ചേർത്ത 21,000 വോട്ടുകളിൽ 13,000ൽ അധികം വോട്ടുകൾ യു.ഡി.എഫ് ആണ് ചേർത്തത്. ആദ്യഘട്ടത്തിൽ ബി.ജെ.പിക്ക് ചേർക്കാൻ സാധിച്ചത് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ്. പിന്നീട് കെ. സുരേന്ദ്രൻ നേരിട്ട് മണ്ഡലത്തിൽ എത്തിയ ശേഷമാണ് ഏകദേശം 4,000 വോട്ടുകളെങ്കിലും ചേർക്കാൻ സാധിച്ചതെന്ന് ഒരുവിഭാഗം പ്രവർത്തകർ ചൂണ്ടിക്കാട്ടി. ചുമതലയുണ്ടായിട്ടും മണ്ഡലത്തിലെ വോട്ട് വിഹിതം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ അശ്വിനി വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്ന് വിമർശകർ ആരോപിച്ചു. മഞ്ചേശ്വരത്ത് യു.ഡി.എഫ് അതീവ ജാഗ്രതയോടെ പ്രവർത്തിച്ചപ്പോൾ ബി.ജെ.പി നേതൃത്വം നിഷ്‌ക്രിയമായത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.

എ ക്ലാസ് മണ്ഡലമായി പരിഗണിക്കപ്പെടുന്ന മഞ്ചേശ്വരത്തെ ഈ വീഴ്ച വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് മുന്നിലും വലിയ ചർച്ചയാകും. ജില്ലാ അധ്യക്ഷയ്‌ക്കെതിരെ ഉയർന്ന പരസ്യ വിമർശനം കാസർകോട് ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് കൂടുതൽ ശക്തമാക്കാനാണ് സാധ്യത. വോട്ടർ പട്ടികയിലെ ഈ അലംഭാവം തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ. എന്നാൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇതുവരെ അവലോകന യോഗം നടന്നിട്ടില്ലെന്നാണ് എം.എൽ അശ്വിനിയുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീപ്പിന്റെ സ്റ്റിയറിങ്, ബൈക്കിന്റെ എന്‍ജിന്‍; ആക്രി സാധനങ്ങള്‍ കൊണ്ട് വയനാട്ടിലെ പ്ലസ് ടുക്കാരുടെ 'വേറെ ലെവല്‍' വണ്ടി... കൈയടി നേടി സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാര്‍ഥികള്‍

Kerala
  •  11 days ago
No Image

മാസപ്പടിക്കേസ്; മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വസതിയിലും ഇഡിയെത്തി 

Kerala
  •  11 days ago
No Image

എസ്‌ഐആര്‍ നിയമസാധുത: സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

National
  •  11 days ago
No Image

കെ- റെയില്‍ വിരുദ്ധ സമരം; കേസുകളുടെ വിവരങ്ങള്‍ തേടി പൊലിസ് മേധാവി 

Kerala
  •  11 days ago
No Image

സിവിൽ സർവിസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് നീക്കം; ആരാകും പുതിയ ചീഫ് സെക്രട്ടറി 

Kerala
  •  11 days ago
No Image

കേസ് ഡയറി തിരുത്തൽ; ഡി.ജി.പി പദവി ലക്ഷ്യമിടുന്ന അജിത് കുമാറിന് തിരിച്ചടി

Kerala
  •  11 days ago
No Image

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് 

Kerala
  •  11 days ago
No Image

ത്യാഗ സ്മരണകള്‍ പുതുക്കി ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍: രാവിലെ തന്നെ പള്ളികളിലെത്തി വിശ്വാസികള്‍; ലോക മുസ്ലിംകള്‍ക്ക് ആശംസ നേര്‍ന്ന് ഭരണാധികാരികള്‍ 

uae
  •  11 days ago
No Image

അഴിച്ചുപണി; ബോർഡ്, കോർപറേഷൻ തലപ്പത്തെത്താൻ നേതാക്കളുടെ നെട്ടോട്ടം

Kerala
  •  11 days ago
No Image

യു.എ.ഇയില്‍ ബലി പെരുന്നാള്‍ ദിനത്തില്‍ തെളിഞ്ഞ കാലാവസ്ഥ; ഇന്ന് താപനില ഉയരും | UAE Weather

uae
  •  11 days ago

No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  11 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  11 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  11 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  11 days ago