ഹജ്ജ് ഒരുക്കം; മക്കയിലെ ആരോഗ്യ സജ്ജീകരണങ്ങൾ വിലയിരുത്തി ആരോഗ്യ മന്ത്രി
മക്ക: മക്കയിലെ ആരോഗ്യ സേവനങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിവന്ന രണ്ട് ദിവസത്തെ പരിശോധനാ സന്ദർശനം പൂർത്തിയാക്കി. തീർഥാടകർക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യം വച്ചാണ് സന്ദർശനം. സഊദി വിഷൻ 2030, ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ഈ വർഷത്തെ ആരോഗ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതിരോധം, ചികിത്സ, അടിയന്തര സേവനങ്ങൾ എന്നിവ യോജിപ്പിച്ചു കൊണ്ടാണ് ആരോഗ്യമേഖലയിലെ പ്രവർത്തനം. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളുന്നതിനും ശുശ്രൂഷ നൽകുന്നതിനുമായി ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ശേഷി വർധിപ്പിച്ചിട്ടുണ്ട്. എമർജൻസി, ഇന്റൻസീവ് കെയർ യൂനിറ്റുകളുടെ പ്രവർത്തനം, അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിൽ ഇടപെടാനുള്ള പ്രോട്ടോക്കോളുകൾ തുടങ്ങിയവ മന്ത്രി സന്ദർശിച്ചു.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും എല്ലാ വിഭാഗങ്ങളും തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പുവരുത്തുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Saudi Health Minister Fahad Al-Jalajel concludes a two-day inspection of healthcare facilities in Makkah. The visit highlights the Kingdom's readiness to provide integrated emergency, preventive, and curative services for the upcoming Hajj season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."